സിപിഐയുടെ മൗനം ജനവഞ്ചന: തിരുവഞ്ചൂർ
Wednesday, September 25, 2024 3:06 AM IST
പത്തനംതിട്ട: ജനവിരുദ്ധമായ സർക്കാരിനെ പിന്തുണച്ച് സിപിഐ പുലർത്തുന്ന മൗനം കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പിണറായി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടയ്മയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇഎംഎസ് ഭരണകാലത്തുപോലും സിപിഎമ്മിന്‍റെ ധർഷ്ട്യത്തിനും ജനവിരുദ്ധതയ്ക്കുമെതിരേ വിരൽ ചൂണ്ടിയ എം.എൻ.ഗോവിന്ദൻ നായരുടെ പൈതൃകം പേറുന്ന സിപിഐ ഇപ്പോഴത്തെ ജനവിരുദ്ധതയ്ക്കെതിരേ പുലർത്തുന്ന മൗനം പരിഹാസ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ആഭ്യന്തര വകുപ്പ് ക്രിമിനൽ മനോഭവമുള്ള ഉദ്യോഗസ്ഥരുടെ കൈകളിൽ അമർന്നിരിക്കുന്നു പോലീസിനെ നയിക്കേണ്ട ഡിജിപിക്ക് ക്രേസ് ബെൽറ്റും തൊപ്പിയും മാത്രം നൽകി മൂലയ്ക്കിരുത്തിയാണ് പിണറായിയുടെ ഭരണം.


തീവെട്ടിക്കൊള്ളയെക്കുറിച്ച് അന്വേഷിക്കാൻ ഇത്തിക്കര പക്കിയെ ഏല്പിച്ചതുപോലെയാണ് എം.ആർ. അജിത് കുമാറിനെ തൃശൂർ പൂരം കലക്കിയത് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എംപി, പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, കെ. ജയവർമ, എ.സുരേഷ്കുമാർ, ജെറി മാത്യ സാം , കെ.ജാസിം കുട്ടി, സുനിൽ എസ്.ലാൽ, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, റോഷൻ നായർ, റോജി പോൾ ദാനിയേൽ, ഏഴംകുളം അജു , രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, സജി കെ. സൈമൺ, ഏബൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.