പിഐപി വക സ്ഥലം സ്വകാര്യവ്യക്തി കൈമാറ്റം ചെയ്തെന്നു പരാതി
Wednesday, September 25, 2024 3:06 AM IST
കോഴഞ്ചേരി: പമ്പാ ജലസേചന പദ്ധതിയുടെ കോഴഞ്ചേരി ടിബി ജംഗ്ഷനിലുള്ള 255/33 സര്‍വേ നമ്പരിലുൾപ്പെട്ട 4.24 സെന്‍റ് സ്ഥലം തൊട്ടടുത്തുള്ള സ്വകാര്യവ്യക്തി തന്‍റെ വസ്തുവിനോടു ചേര്‍ത്ത് വന്‍തുകയ്ക്ക് ബാറുടമയ്ക്ക് വിറ്റതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പമ്പാജലസേചന പദ്ധതി, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വവും ഇതുമായി ബന്ധപ്പെട്ട് അവിഹിത ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.

ഇറിഗേഷന്‍ വകുപ്പിന്‍റെ ബോര്‍ഡ് ഇരുന്ന സ്ഥലമാണ് വില്പന നടത്തിയത്.ലക്ഷങ്ങളുടെ അഴിമതി നടന്ന കച്ചവടത്തില്‍ ഇടനിലക്കാരായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും പോക്കുവരവ് റദ്ദാക്കി വസ്തു ഇറിഗേഷന് തിരികെ നല്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും പരാതി നൽകി.


പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റ് ജോമോന്‍ പുതുപ്പറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, അശോക് ഗോപിനാഥ്, അനീഷ് ചക്കുങ്കല്‍, സി. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.