ഡോ. സുനിലിന്‍റെ 324-ാം വീട് സമ്മാനിച്ചു
Wednesday, September 25, 2024 3:06 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 324-ാം സ്നേഹഭവനം നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫിന്‍റെ സഹായത്താൽ അലക്സിനും കുടുംബത്തിനും സമ്മാനിച്ചു. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും ജൂഡ് ആന്‍റണി ജോസഫ് നിർവഹിച്ചു.

ജൂഡിന്‍റെ സഹായത്താൽ പണിയുന്ന രണ്ടാമത്തെ വീടാണ് ഇന്ന് നൽകിയത്. വർഷങ്ങളായി സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു അലക്സും കുടുംബവും.

ഏഴാം വയസിൽ 66 കെവി വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അലക്സ് മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഒരു കൈയും കാൽപാദങ്ങളിലെ വിരലുകളും തുടകളിലെ മാംസവും നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു.


ഈ അവസ്ഥയിലും സ്വന്തമായി അധ്വാനിച്ച് കുടുംബത്തെ പോറ്റിയിരുന്ന അലക്സ് ശബരിമലയിൽ അയ്യപ്പഭക്തരെ ഡോളിയിൽ ചുമലിലേറ്റി സന്നിധാനത്തിൽ എത്തിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

അലക്സിന്‍റെ ജീവിതകഥ മനസിലാക്കിയ സുനിൽ ടീച്ചർ അലക്സിനും കുടുംബത്തിനും ആയി അടിമാലി മച്ചിപ്ലാവ് സ്വദേശിയായ പി .ഐ. ഡേവിഡ് നൽകിയ നാല് സെന്‍റ് ഭൂമിയിൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് നിർമിച്ചു നൽകുകയായിരുന്നു.

ചടങ്ങിൽ വാർഡ് മെംബർ റൂബി സിജു, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ. പി. ജയലാൽ, പി.ഐ. വർഗീസ്, ഡേവിഡ്, സാബു എന്നിവർ പ്രസംഗിച്ചു.