റാന്നിക്കും പറയാനുണ്ട്, ബെയ്‌ലി പാലത്തിന്‍റെ കഥ
Friday, August 2, 2024 2:57 AM IST
റാന്നി: കേരളത്തിൽ സൈന്യം ആദ്യമായി ബെയ്‌ലി പാലം നിർമിച്ചത് റാന്നിയിലാണ്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പന്പാനദിക്കു കുറുകെയാണ് 1996ൽ ബെയ്‌ലി പാലം വന്നത്.

1996 ജൂലൈ 29ന് റാന്നി വലിയപാലം അപ്രതീക്ഷിതമായി തകർന്നു. പ്രധാന പാതയിലെ തടസം യാത്രാതടസങ്ങൾ ഉണ്ടാക്കി. ബോട്ടിലും വള്ളത്തിലുമൊക്കെയായി നദി കുറുകെ കടന്നുള്ള യാത്ര അപകടങ്ങളും ക്ഷണിച്ചുവരുത്തി. ശബരിമല തീർഥാടനപാതയെന്ന പരിഗണനയിലാണ് റാന്നിയിൽ ബെയ്‌ലി പാലം നിർമാണത്തിന്‍റെ സാധ്യത ആരാഞ്ഞത്.

റാന്നി മുൻ എംഎൽഎ രാജു ഏബ്രഹാമിന്‍റെ ഇടപെടലിന്‍റെ ഫലമായി അന്നത്തെ നായനാർ സർക്കാർ ഉടൻതന്നെ സ്ഥിതിഗതികൾ വിലയിരുത്തി, യാത്രാസൗകര്യം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആദ്യത്തെ ബെയ്‌ലി പാലം നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സിവിലിയൻ ആവശ്യത്തിനായി കരസേന ആദ്യമായി നിർമിച്ച ബെയ്‌ലി പാലവും റാന്നിയിലേതായി.

കേരളത്തിലെ പ്രാദേശിക ജനതയ്ക്ക് യാത്രാസൗകര്യം പുനഃസ്ഥാപിച്ച് സൈന്യവും അങ്ങനെ പുതിയ ഒരു അധ്യായം എഴുതി. ഇത് അടിയന്തര നിർമാണ സാങ്കേതികവിദ്യയുടെ പ്രാധാന്യം പ്രകടമാക്കിയ ഒരു ചരിത്രംതന്നെയായിരുന്നു. പാലത്തിലൂടെ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ യാത്ര അനുവദിച്ചിരുന്നില്ലെങ്കിലും ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഇതു പ്രയോജനപ്പെട്ടു.

1996 നവംബർ എട്ടിനാണ് ബെയ്‌ലി പാലം യാത്രാ ആവശ്യത്തിനായി തുറന്നുകൊടുത്തത്. തകർന്ന പാലത്തിലൂടെയാണ് ബെയ്‌ലി പാലം നിർമിച്ചത്. അടർന്നുപോയ പാലത്തിന്‍റെ സ്പാനുകൾക്കു മുകളിലൂടെ നിർമിച്ച പാലത്തിനു നടപ്പാതയും ഉണ്ടായിരുന്നു. ഇരുവശത്തും പോലീസുകാരെ നിയോഗിച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീട് ട്രാഫിക് ലൈറ്റും സ്ഥാപിച്ചു. ഒരു സമയം ഒരു ഭാഗത്തേക്കു മാത്രമായിരുന്നു ഗതാഗതം.

റാന്നിയിൽ പുതിയ പാലത്തിന്‍റെ നിർമാണം പൂർത്തീകരിക്കുന്നതുവരെ ബെയ്‌ലി പാലം ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ നേരിട്ടെത്തി ബെയ്‌ലി പാലം കാണുകയും നിർമാണം നടത്തിയ സൈനികരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഏനാത്തും വന്നു, ബെയ്‌ലി പാലം

എംസി റോഡിൽ ഏനാത്തെ പാലത്തിനുണ്ടായ തകർച്ചയെത്തുടർന്ന് ബദൽ യാത്രാ ക്രമീകരണത്തിനുവേണ്ടി 2017 ജനുവരിയിലും ബെയ്‌ലി പാലം നിർമിച്ചിരുന്നു. ഏനാത്തെ പഴയ പാലം സ്ഥിതി ചെയ്തിരുന്ന കടവിലാണ് കല്ലടയാറിനു കുറുകെ ബെയ്‌ലി പാലം നിർമിച്ചത്. ചെറുവാഹനങ്ങൾ അന്നും ഇതുവഴി കടത്തിവിട്ടത്.


കല്ലടയാറിനു കുറുകെയുള്ള പാലത്തിന്‍റെ തൂണുകളിൽനിന്ന് സ്പാൻ തെന്നിമാറിയുണ്ടായ തകരാർ പരിഹരിക്കാൻ ഏകദേശം പത്തുമാസത്തോളം വേണ്ടിവന്നു. ഇക്കാലയളവിൽ എംസി റോഡിലെ ഗതാഗത തടസം ഒരു പരിധിവരെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബെയ് ലി പാലം നിർമിച്ചത്. വലിയ വാഹനങ്ങൾ അടൂർ, കടന്പനാട് വഴി തിരിച്ചുവിടുകയായിരുന്നു.

ശബരിമലയിലുമുണ്ട് ബെയ്‌ലി പാലം

തിരക്ക് നിയന്ത്രണത്തിനായി ശബരിമല സന്നിധാനത്ത് 2011 നവംബർ ഏഴിന് സൈന്യം ബെയ്‌ലി പാലം നിർമിച്ചിട്ടുണ്ട്. മണ്ഡല, മകരവിളക്കു കാലത്ത് സന്നിധാനത്തെത്തുന്ന തീർഥാടകരെ ദർശനത്തിനുശേഷം തിരികെ കടത്തിവിടുന്നതിനുവണ്ടിയാണ് ബെയ്‌ലി പാലം നിർമിച്ചത്.

സന്നിധാനത്തു മാളികപ്പുറത്തു തൊഴുതിറങ്ങുന്ന തീർഥാടകരെ ചന്ദ്രാനന്ദൻ റോഡിലേക്ക് നടപ്പന്തൽ വഴി വരാതെ മടങ്ങാനുള്ള പാതയായിട്ടാണ് ഇതു നിർമിച്ചത്. എന്നാൽ, പിന്നീട് തീർഥാടകരിലധികവും ഇത് ഉപയോഗിക്കാതെയായി.

ബെയ്‌ലിയുടെ സ്വന്തം പാലം

ദുരന്തനിവാരണത്തിനും സൈനിക ആവശ്യത്തിനും വേണ്ടിയാണ് സാധാരണനിലയിൽ ബെയ്‌ലി പാലം നിർമിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ചരിഞ്ഞ ദുർഘടമായ പ്രദേശങ്ങളിൽ ഇതു സ്ഥാപിക്കാറുണ്ട്. മുൻകൂട്ടി നിർമിച്ചിട്ടുള്ള കേഡറുകൾ നിർമാണ സ്ഥലത്ത് വാഹനത്തിൽ എത്തിച്ചു കൂട്ടിയോജിപ്പിച്ചാണ് പാലം നിർമിക്കുന്നത്.

1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷുകാരനായ ഡൊണാൾഡ് ബെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടിത് ബെയ് ലി പാലമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈനിക ആവശ്യത്തിനായാണ് ഇതുണ്ടാക്കിയത്.

ബെയ്‌ലി പാലം ഒരു താത്കാലിക മുൻകൂട്ടി തയാറാക്കിയ മൊഡുലാർ പാലമാണ്. ഒന്നിച്ച് കെട്ടിച്ചേർക്കാവുന്ന സ്റ്റീൽ ഘടകങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ഈ പാലങ്ങൾ പെട്ടെന്ന് സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് അടിയന്തരഘട്ടങ്ങളിൽ പ്രത്യേകിച്ചും അടിയന്തര ആവശ്യങ്ങൾക്കായി, ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്നു.

ബെയ്‌ലി പാലത്തിന്‍റെ നിർമാണ സാങ്കേതികവിദ്യ 1940ൽ  സർ ഡൊണാൾഡ് ബെയ്‌ലി എന്ന ബ്രിട്ടീഷ് എൻജിനിയർ രൂപകൽപന ചെയ്തതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ ഈ പാലങ്ങൾ സൈന്യത്തിനുവളരെ സഹായകമായി. നിരന്തരമായ ആക്രമണങ്ങളും ബോംബാക്രമണങ്ങളും മൂലം തകർന്ന പാലങ്ങൾക്കു പകരം എളുപ്പത്തിൽ പുനർനിർമിച്ചു സൈനികരുടെ മുന്നേറ്റത്തിന് മികച്ച പിന്തുണയുണ്ടാക്കി.