ഉരുൾപൊട്ടൽ ഭീതി സീതത്തോടിനും
Thursday, August 1, 2024 3:27 AM IST
സീതത്തോട്: മഴ തിമിർത്തു പെയ്യുന്പോൾ ഭീതിയിലാകുന്ന ഗ്രാമമാണ് സീതത്തോട്. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും ഇതിനോടകം സീതത്തോട്ടിൽ ഉണ്ടായിട്ടുണ്ട്.

പരിസ്ഥിതി ദുർബല മേഖലയെന്ന് വിധിയെഴുതിയിട്ടുള്ള മലയോരഗ്രാമത്തിന് ഇന്നും ഭീതിയാകുന്നത് തിമിർത്തു പെയ്യുന്ന തുടർച്ചയായ മഴക്കാലമാണ്.

2018ലെ മഹാപ്രളയകാലത്താണ് സീതത്തോട്ടിൽ ഏറ്റവും ഒടുവിൽ ഉരുൾപൊട്ടിയത്. സീതത്തോട്ടിൽ അന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു. 2018 ഓഗസ്റ്റ് 15ന ഉച്ചയോടെയാണ് ഉരുൾപൊട്ടിയത്.


2018ൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ സീതത്തോട്ടിലും പരിസര പ്രദേശങ്ങളിലുമുണ്ടായി. അതിതീവ്രമഴയാണ് അന്നു മലയോര മേഖലകളിൽ ലഭിച്ചത്.

അതിനു മുന്പ് 1997ലാണ് സീതത്തോടിനെ നടുക്കിയ മറ്റൊരു ഉരുൾപൊട്ടലുണ്ടായത്. അന്ന് മൂന്നു പേരാണ് മരിച്ചത്. ‌ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിൽപെട്ട സ്ഥലമെന്ന നിലയിൽ സീതത്തോട്ടിലെ പല പ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 1992ൽ റാന്നി കൊന്പനോലിയിലാണ്.