ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്നു പുറത്താക്കി
Sunday, July 7, 2024 3:52 AM IST
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളിൽ‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നതില്‍നിന്നും ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. പെരുമ്പെട്ടി ചാലാപ്പള്ളി പുള്ളോലിതടത്തില്‍ വീട്ടില്‍ സുബി(28)നെയാണ് ജില്ലാ പോലീസ് മേധാവി വി. അജിത്തിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനി ജില്ലയില്‍നിന്നു പുറത്താക്കി ഉത്തരവായത്.

2017 മുതല്‍ സുബിന്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ക്രമസമാധാനപ്രശ്ങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ഡിഐജിയുടെ ഉത്തരവ്.


റാന്നി എക്‌സൈസ് റേഞ്ച് ഓഫീസ്, റാന്നി എക്‌സൈസ് സര്‍ക്കിള്‍ എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇവയ്ക്കുപുറമേ പെരുമ്പെട്ടി, കീഴ്വായ്പൂര്, കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്.