ഡെങ്കിപ്പനി വ്യാപനം രൂക്ഷമായിട്ടും നഗരത്തിൽ പ്രതിരോധ നടപടികളില്ലെന്ന് പ്രതിപക്ഷം
Sunday, July 7, 2024 3:52 AM IST
പത്തനംതിട്ട: ഡെങ്കിപ്പനി ഉൾപ്പെടെ സാംക്രമിക രോഗങ്ങൾ നഗര പ്രദേശത്ത് പടർന്നുപിടിച്ചിട്ടും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതെ ഭരണസമിതി അനാസ്ഥ കാട്ടുകയാണെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞദിവസം ചേർന്ന കൗൺസിലിൽ ശൂന്യവേളയിൽ നഗരസഭാ മുൻ ചെയർമാൻ എ. സുരേഷ് കുമാറാണ് ഭരണ സമിതിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്.

ഡെങ്കിപ്പനി മരണം ഉൾപ്പെടെ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടും നിർവികാരപരമായാണ് ഭരണസമിതി ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് സുരേഷ് കുമാർ പറഞ്ഞു. ഇക്കാര്യങ്ങൾ ഗൗരവം ഉള്ളതാണെന്നും സാധ്യമായതെല്ലാം നഗരസഭ ചെയ്യുന്നുണ്ടെന്നും ചെയർമാൻ ടി. സക്കീർ ഹുസൈൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

നഗരപരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അമൃത് കുടിവെള്ള പദ്ധതി പ്രകാരം പൈപ്പ് ലൈൻ നീട്ടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എങ്ങും എത്താത്ത നിലയിലാണെന്നും കൗൺസിൽ അംഗങ്ങൾ പരാതിപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉപയോക്താക്കൾക്ക് നിർമാണത്തിനുള്ള തുക നൽകുന്നതിന് കാലതാമസം വരുന്നതായി കൗൺസിൽ അംഗങ്ങൾ പരാതിപ്പെട്ടു.


സാമൂഹ്യ ക്ഷേമ പെൻഷന് അർഹതയുള്ള കിടപ്പ് രോഗികളുടെ വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തുന്നതിനു നഗരപരിധിയിലെ അക്ഷയ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

കൗൺസിൽ അംഗങ്ങളായ എം.സി. ഷെറിഫ്, റോഷൻ നായർ, സിന്ധു അനിൽ, കെ.ആർ. അജിത്ത് കുമാർ, ആനി സജി, സി.കെ. അർജുനൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.