കോൺഗ്രസിന് ഉണർവേകാൻ ജില്ലാ സമിതി പ്രവർത്തനം തുടങ്ങി
Friday, August 2, 2024 6:07 AM IST
രാജീവ് ഡി. പരിമണം

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജില്ലയിലെ കോൺഗ്രസ് പ്രവർത്തനം ശക്തമാക്കുന്നു. വയനാട് കോൺക്ലേവിൽ രൂപം നൽകിയ പ്രവർത്തന മാർഗരേഖയെ അടിസ്ഥാനമാക്കിയാണ് ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത്.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയാണ് പ്രധാന ലക്ഷ്യം. ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം പി, എംഎൽഎ മാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ശൂരനാട് രാജശേഖരൻ,

അഡ്വ. ബിന്ദു കൃഷ്ണ, കെപിസിസി ഭാരവാഹികളായ എം.എം. നസീർ, പഴകുളം മധു, ഷാനവാസ് ഖാൻ, ജ്യോതികുമാർ ചാമക്കാല, എഴുകോൺ നാരായണൻ, എൻ. അഴകേശൻ, കെ.സി. രാജൻ, ചന്ദ്രശേഖരൻ എന്നിവരുടെ 14 അംഗ സമിതിയാണ് പ്രവർത്തനം തുടങ്ങിയത്.

മുൻ എംപിമാർ, നിലവിലെ എംപിമാർ, മുൻ എംഎൽഎമാർ, നിലവിലെ എംഎൽഎമാർ, മുൻ ഡിസിസി പ്രസിഡന്‍റുമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.

ഗ്രൂപ്പിന് അതീതമായ സംഘടനാ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും തമ്മിലുള്ള അസ്വാരസ്യമൊന്നും ജില്ലയിലെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. മുതിർന്ന നേതാക്കളെല്ലാം കെ.സി. വേണുഗോപാലിനെ പ്രത്യക്ഷമായും പരോക്ഷമായും പിൻതുണയ്ക്കുന്നവരാണ്. കൂട്ടായ്മയിലൂടെ പരമാവധി വിജയം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നേടാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.


ജില്ലയിലെ 11 മണ്ഡലങ്ങളിലും കമ്മിറ്റികൾ കൂടി വരികയാണ്. നിയോജക മണ്ഡലം ക്യാമ്പുകൾക്ക് ആറിന് കൊല്ലം മണ്ഡലത്തിൽ തുടക്കമാകും.

വാർഡുതല കമ്മിറ്റികൾ 31 ന് മുമ്പ് പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. അതിനുശേഷം ബൂത്തുതല പ്രവർത്തനം ശക്തിപ്പെടുത്തും. പ്രവർത്തനമില്ലാത്ത വാർഡ് കമ്മിറ്റികൾ സജീവമാക്കാനുള്ള നിർദേങ്ങൾ മണ്ഡലം കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടണമെങ്കിൽ വാർഡ് തല പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്.

കോർപ്പറേഷൻ തല പ്രവർത്തനം മുൻ മന്ത്രി വി.എസ്. ശിവകുമാറും പഞ്ചായത്തുതല പ്രവർത്തനം അടൂർ പ്രകാശ് എംപിയും ഓരോ ആഴ്ചയിലും വിലയിരുത്തി നിർദേശങ്ങൾ നൽകും.
ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശിവകുമാറും അടൂർ പ്രകാശും ബ്ലോക്കു തല ക്യാമ്പുകളിൽ പങ്കെടുക്കും.