ഹാർബറുകൾ ആരവത്തിൽ, ആദ്യദിനം മത്സ്യങ്ങൾക്ക് വിലക്കുറവ്
Friday, August 2, 2024 6:07 AM IST
വർഗീസ് എം. കൊച്ചുപറമ്പിൽ

ചവറ: ആദ്യദിനം കടലിൽ പോയി തിരികെ എത്തിയ മത്സ്യബന്ധന ബോട്ടുകൾക്ക് കരിക്കാടിയും കിളിമീനും കിട്ടിയെങ്കിലും കാര്യമായ വില ലഭിച്ചില്ല. കിളിമീനിന് കിലോയ്ക്ക് 50 രൂപ മുതലും കരിക്കാടിക്ക് 30 രൂപ മുതലുമായിരുന്നു വില.

52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു ശേഷമാണ് ബോട്ടുകൾ മത്സ്യബന്ധനത്തിനായി 31 ന് അർധരാത്രിയോടെ കടലിൽ പോയത്. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ ബോട്ടുകൾ ഇന്നലെ രാവിലെ മുതൽ എത്തിത്തുടങ്ങിയതോടെ ലേലം വിളികളുടെ ആരവം ഉയർന്നു.

ഇടത്തരം കിളിമീനിന് കിലോയ്ക്ക് 50 രൂപ മുതൽ 60 രൂപ വരേയും വലിയ കിളിമീന് 80 രൂപ മുതൽ 90 രൂപവരേയും വിലയും ലഭിച്ചു. ആദ്യം ഹാർബറിൽ എത്തിയ ബോട്ടുകളിലെ വലിയ കിളിമീനുകൾക്ക് 100 മുതൽ 150 രൂപ വരെ ലഭിച്ചു.

പിന്നീട് കിളി മീനുകൾ കൂടുതൽ എത്തി തുടങ്ങിയപ്പോൾ വില ഇടിയുകയായിരുന്നു. കരിക്കാടിക്കും വിലക്കുറവായിരുന്നു. കിലോയ്ക്ക് 30 രൂപ മുതൽ 40 രൂപ വരെ വില കിട്ടി. ഉച്ചയോടുകൂടി ചില ബോട്ടുകളിലെ കിളിമീനിന് കിലോയ്ക്ക് 50 രൂപ വില കിട്ടി.


സാമാന്യം കുഴപ്പമില്ലാത്ത തരത്തിൽ ആദ്യദിനം കടന്നുപോയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ മത്സ്യങ്ങളും വിലയും ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. വരും ദിവസങ്ങളിൽ ചാകരയും ഒപ്പം വിലയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.

ലേലക്കാർ, ഏജന്‍റുമാർ, ചെറുകിട കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, മീനുകൾ തരംതിരിക്കുന്നവർ എന്നിവരെ കൊണ്ട് ഹാർബറുകൾ നിറഞ്ഞു. ആദ്യദിനം മത്സ്യങ്ങൾ വാങ്ങാനും ഹാർബർ സന്ദർശിക്കാനും നിരവധി പേർ എത്തിയിരുന്നു.