കഞ്ചാവ് കടത്ത് പ്രതിക്ക് കഠിന തടവ്
Friday, August 2, 2024 6:07 AM IST
കരുനാഗപ്പളളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജോസ് പ്രതാപും പാർട്ടിയും പട്രോൾ നടത്തുന്നതിനിടയിൽ നീണ്ടകര ജോയിന്‍റ് ജംഗ്ഷന് സമീപത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ പത്തനംതിട്ട സീതത്തോട് സ്വദേശി അരുൺ മോറയെ ശിക്ഷിച്ചു.

നീണ്ടകര സ്വദേശി ജോൺ ബ്രിട്ടാസിനു വേണ്ടിയാണു കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷൻസ് ജഡ്ജ് ശാലീന വി ജി നായർ ആണ് പ്രതി അരുൺ മോറ കുറ്റക്കാരനാണെന്നു കണ്ട് മൂന്ന് വർഷം കഠിന തടവിനും 40000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവിന് വിധിച്ചിട്ടുണ്ട്.


എക്സൈസ് സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ്, ശ്യാകുമാർ, സജീവ് കുമാർ, സി.എ. വിജു, ശ്യാംകുമാർ, ജിനു തങ്കച്ചൻഎന്നിവരുണ്ടായിരുന്നു.