മലയോര ഹൈവേ: തടസങ്ങൾ പരിഹരിക്കണം: സിപിഐ
Monday, August 26, 2024 4:56 AM IST
കൂരാച്ചുണ്ട്: മലയോര ഹൈവേ കടന്നുപോകുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ തുടരുന്ന തടസങ്ങൾ എത്രയും വേഗം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എംഎൽഎ പങ്കെടുത്ത സർവകക്ഷി യോഗങ്ങളും കളക്ടറുടെ സാന്നിധ്യത്തിലുള്ള യോഗവും നടത്തിയിട്ടും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ്.

റോഡ് കടന്നുപോകുന്ന ചക്കിട്ടപാറ, പനങ്ങാട് പഞ്ചായത്തുകളിൽ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. അതേ സമയം കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല.

പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയും ഇരുപത്തെട്ടാംമൈൽ മുതൽ പടിയ്ക്കൽവയൽ വരെയുമുള്ള റീച്ചിന്‍റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കൂരാച്ചുണ്ടിൽ കെട്ടിട ഉടമകളിൽ നിന്നുള്ള സമ്മതപത്രം മുഴുവൻ വാങ്ങി നൽകാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.


മലയോര ഹൈവേയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നും സമ്മതപത്രം തരാത്ത ബിൽഡിംഗ് ഉടമകളുമായി പഞ്ചായത്ത് ഭരണ സമിതി ചർച്ച നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, കെ.എം. പീറ്റർ, വിനു മ്ലാക്കുഴിയിൽ, ജോയി പനക്കയ്ക്കവയൽ, പി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.