കസ്തൂരിരംഗൻ റിപ്പോർട്ട്: സംസ്ഥാന സർക്കാരിന്‍റെ ഇരട്ടത്താപ്പ് വ്യക്തം: കിഫ
Monday, August 26, 2024 4:44 AM IST
കൂരാച്ചുണ്ട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇഎസ്‌എ പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്ന സർക്കാർ ഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്‍റെ പരിസ്ഥിതി വകുപ്പ് വെബ്സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ് ചെയ്തുകൊണ്ട് ഈ വിഷയത്തിൽ സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായി കർഷക സംഘടനയായ കിഫ അഭിപ്രായപ്പെട്ടു.

വില്ലേജ് അതിർത്തി മനസിലാക്കാനാണ് വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുള്ള മാപ്പ് പുറത്തുവിട്ടതെന്നാണ് പരിസ്ഥിതി വകുപ്പ് പറയുന്നത്. എന്നാൽ, മാപ്പ് പരിശോധിക്കുമ്പോൾ പല വില്ലേജുകളിലും വില്ലേജ് അതിർത്തിയിലൂടെയല്ല ഇഎസ്എ അതിർത്തി പോയിരിക്കുന്നതെന്ന് കാണാൻ കഴിയും.

ചക്കിട്ടപാറ വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. എങ്കിലും ചക്കിട്ടപാറ അങ്ങാടി ഉൾപ്പെടാതെ പെരുവണ്ണാമൂഴി റോഡിന്‍റെ വലതുവശത്തുള്ള ഭാഗങ്ങൾ മാത്രമാണ് മാപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്.

കൂരാച്ചുണ്ട് വില്ലേജ് ലിസ്റ്റിൽ ഇല്ലെങ്കിലും കൂരാച്ചുണ്ട് വില്ലേജിൽ ഉൾപ്പെട്ട കരിയാത്തുംപാറ, കല്ലാനോട്, ഓട്ടപ്പാലം എന്നീ പ്രദേശങ്ങൾ ഇഎസ്എയിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് വില്ലേജ് അതിർത്തി അറിയാനായിട്ടാണ് രണ്ടു മാപ്പുകൾ നൽകിയിരിക്കുന്നതെന്ന വാദം തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്.

എന്നുമാത്രമല്ല കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ലിസ്റ്റ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള മാപ്പുകൾ പുറത്തിറക്കേണ്ടത് നിയമപരമായി സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയാണ്. അത് മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് മുതൽ കണ്ണൂർ ജില്ലാ അതിർത്തിയായ വിലങ്ങാട് മേഖല വരെയുള്ള ഇഎസ്എ അതിർത്തിയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.


കരിയാത്തുംപാറ അങ്ങാടിയുടെ ഏകദേശം 300 മീറ്റർ അകലെ ആരംഭിച്ച് ഇരുപത്തെട്ടാംമൈൽ - കൂരാച്ചുണ്ട് റോഡിൽ കല്ലാനോട് അങ്ങാടി വരെ പോയി കല്ലാനോട് അങ്ങാടിയും പള്ളിയും സ്കൂളും ഉൾപ്പെടെ തൂവ്വക്കടവ് ഭാഗത്തേക്കും അവിടെനിന്ന് പൂവത്തുംചോല, ഓട്ടപ്പാലം നരിനട പ്രദേശങ്ങളും കേളോത്തുവയൽ അങ്ങാടിയിൽ എത്തുകയും അവിടെ നിന്നും കുളത്തുവയൽ വഴി ചക്കിട്ടപാറക്കുള്ള റോഡിന്‍റെ വലതുവശം മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് ചക്കിട്ടപാറ പഞ്ചായത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

ചക്കിട്ടപാറ അങ്ങാടിയിൽ നിന്നും ഏകദേശം 100 മീറ്റർ അകലത്തിൽ നേർരേഖയിലായി പെരുവണ്ണാമൂഴിയിലേക്ക് പോവുകയും പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട പൂഴിത്തോട് പ്രദേശങ്ങൾ പൂർണമായും ഉൾപ്പെട്ടുകൊണ്ട് പശുക്കടവ് മേഖലയിലേക്കും മരുതോങ്കര പഞ്ചായത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

പശുക്കടവ്, കുണ്ടുതോട്, വട്ടിപ്പന പ്രദേശങ്ങൾ പൂർണമായും ഉൾപ്പെടുത്തിക്കൊണ്ട് തൊട്ടിൽപ്പാലം അങ്ങാടിയിൽ എത്തി പൂക്കോട്, കരിങ്ങാട് വഴി വാണിമേൽ പഞ്ചായത്തിലെ ചീക്കൊന്നു വെസ്റ്റ്, മുള്ളമ്പത്ത്, മൂടിക്കൽ, വാളംതോട് വിലങ്ങാട് എത്തി കണ്ണവം ഫോറസ്റ്റ് വഴി കണ്ണൂർ ജില്ലയിൽ പ്രവേശിക്കുകയാണ്.

രണ്ടു മാപ്പുകളിൽ ഏതാണ് അന്തിമമായി ഉപയോഗിക്കാൻ പോകുന്നതെന്ന് ചോദിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉത്തരമില്ലാത്ത അവസ്ഥയാണെന്നും കിഫ ആരോപിച്ചു. ഇക്കാര്യത്തിൽ അന്തിമമായി ഉപയോഗിക്കുന്ന മാപ്പ് മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് കിഫയുടെ ജില്ലാ പ്രസിഡന്‍റ് മനോജ്‌ കുംബ്ലാനി ആവശ്യപ്പെട്ടു.