ഹേമ കമ്മീഷൻ റിപ്പോർട്ട് : വേട്ടക്കാരെ സംരക്ഷിക്കുന്ന മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണം: ആർഎംപിഐ
Monday, August 26, 2024 4:44 AM IST
കോഴിക്കോട്: ജസ്റ്റിസ് ഹേമ സർക്കാരിന് നല്കിയ റിപ്പോർട്ട് അഞ്ച് വർഷം പൂഴ്ത്തിവയ്ക്കുകയുംചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനെതിരേ പ്രശസ്ത ബംഗാളി നടി ശ്രീലേഖഗുപ്തപരസ്യമായി ലൈംഗിക ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹത്തിന് സംരക്ഷണ കവചമൊരുക്കിയ മന്ത്രി സജി ചെറിയാൻ എന്ന സംസ്കാരിക മന്ത്രി മാന്യതയുണ്ടെങ്കിൽ രാജിയ്‌വച്ചു പുറത്തുപോകണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണു.

ഹേമ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ കമ്മീഷന്‍റെ ശക്തമായ തീരുമാനം കൊണ്ടു മാത്രമാണ് വെളിച്ചം കണ്ടത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ യാതൊരു തടസവും നിയമപരമായി ഇല്ലാഞ്ഞിട്ടും വൈകിയതിന്‍റെ ഉത്തരവാദിത്വം സർക്കാരിന്‍റെ വേട്ടക്കാരോടുള്ള വിധേയത്വം മാത്രമാണ്.


പരസ്യമായ ലൈംഗിക ആരോപണം ഉയർന്നു വന്ന സംവിധായകനും ചലച്ചിത്ര കോർപറേഷൻ ചെയർമാനുമായ രഞ്ജിത്തിനെ മഹത്വവത്കരിച്ച മന്ത്രി സജി ചെറിയാൻ സാംസ്കാരിക കേരളത്തിന് അപമാനമാണ്.

സിനിമാരംഗത്തെ പ്രധാന നായികമാർ പരസ്യമായി ലൈംഗിക ആരോപണം ഉന്നയിച്ചിട്ടും പരാതി എഴുതി തരണമെന്ന ന്യായം വേട്ടക്കാരെ സംരക്ഷിക്കാനുള്ള സർക്കാരിന്‍റെ മുടന്തൻ ന്യായമാണ്. ഭരണപക്ഷ എംഎൽഎ മുകേഷിനെതിരേ കൂടി പീഡന ആരോപണം ഉയർന്നു വന്നതിൽ നിന്നും സർക്കാരിന്‍റെ ഒളിച്ചു കളിയുടെ കാരണം വ്യക്തമാണെന്നും വേണു പ്രസ്താവനയിൽ വ്യക്തമാക്കി.