ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തം: കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ കർണാടക മുഖ്യമന്ത്രിയെ കാണും
Monday, August 26, 2024 4:44 AM IST
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലുമായി ബന്ധപ്പെട്ടു കേരളത്തിൽ നിന്നുളള ജനപ്രതിനിധികൾ അടുത്ത ദിവസം കർണാടക മുഖ്യമന്ത്രി അടക്കമുള്ളവരെ കാണും.

ഗംഗാവലി നദിയിലെ മണ്ണുനീക്കുന്നതിനായി െഡ്രഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കോഴിക്കോട് എംപി എം.കെ. രാഘവൻ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്, അർജുന്‍റെ ബന്ധുക്കൾ എന്നിവരാണ് കർണാടക എംഎൽഎ സതീഷ് സെയ്ലിന്‍റെ സഹായത്തോടെ 28ന് കർണാടക മുഖ്യമന്ത്രിയെ കാണുന്നത്.

കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയെയും സംഘം കാണും. െഡ്രഡ്ജിംഗ് മെഷീൻ കൊണ്ടു വന്നു തെരച്ചിൽ ആരംഭിക്കാൻ മുന്പ് തീരുമാനിച്ചിരുന്നുവെങ്കിലും നടപടിയായിട്ടില്ല. െഡ്രഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്നു ചൂണ്ടിക്കാട്ടി ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഈ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 50 ലക്ഷം രൂപ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്നു ചെലവഴിക്കാൻ തീരുമാനമായതായാണ് വിവരം. ബാക്കി 50 ലക്ഷം കൂടി വേണം. ഇത്രയും തുക മുടക്കി തെരച്ചിൽ തുടരുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം വേണം. അതിനായി സമ്മർദം ചെലുത്താനാണ് മുഖ്യമന്ത്രിയെ കാണുന്നത്.


െ െഡ്രഡ്ജർ പാർട്സുകളാക്കി ഗോവയിൽ നിന്നു കടൽവഴി കൊണ്ടുവരുന്നതിനു കപ്പൽ സംഘം കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു. അതിനിടെ അർജുന്‍റെ ബന്ധുക്കൾ എഐസിസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ടു കർണാടക സർക്കാരിൽ സമ്മർദം ചെലുത്തുന്നുമുണ്ട്.

മണ്ണിടിച്ചിൽ കാണാതായവർക്കുള്ള തെരച്ചിൽ ഉടൻ തുടങ്ങില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിൽ എതിർവാദം സമർപ്പിക്കാൻ അർജുന്‍റെ കുടുംബത്തിനു കോടതി അനുവാദം നൽകിയിട്ടുണ്ട്. അടുത്തമാസം 18നു കേസ് വീണ്ടും പരിഗണിക്കും. അതിനുമുന്പ് സർക്കാർ തലത്തിൽ തീരുമാനമുണ്ടാക്കാനാണ് ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ കാണുന്നത്.