കോടികളുടെ സ്വർണത്തട്ടിപ്പ് : വടകര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ
Monday, August 26, 2024 4:44 AM IST
വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ.

അന്വേഷണത്തിന്‍റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. ഇതോടൊപ്പം സ്വർണം പണയം വയ്ക്കാൻ പ്രതിയായ മുൻ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം ചെയ്തത് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാർത്തിക് കടന്നു കളയുകയായിരുന്നു. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ 20 ബിനാമി അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി പണം പിൻവലിച്ചത്. കാർത്തികിന്‍റെ സഹായത്തോടെ പലരുടെയും പേരിലാണ് ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ സ്വർണം പണയം വച്ച തുകകൾ എല്ലാം എത്തിയത് പ്രതിയായ മധ ജയകുമാറിന്‍റെ അക്കൗണ്ടുകളിലേക്കാണ്.


രണ്ടു ബ്രാഞ്ചുകളിലായി പണയപ്പെടുത്തിയ 5.300 കി.ഗ്രാം സ്വർണമാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള സ്വർണവും കൂടി കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്വർണം കണ്ടെത്താൻ തമിഴ്നാട്ടിലേക്കു പോയ ക്രൈംബ്രാഞ്ച് സംഘം വടകരയിൽ തിരിച്ചെത്തി.

പ്രതിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത സ്വർണം വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു.

ഇന്നു വൈകുന്നേരം അഞ്ചിനു മുൻപായി പ്രതിയെ പോലീസ് കോടതിയിൽ തിരികെ ഹാജരാക്കണം. ബാക്കി സ്വർണം കൂടി കണ്ടെത്തുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ നൽകാൻ ഒരുങ്ങുന്നതായാണ് സൂചന. 26.24 കിലോ പണയ സ്വർണമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നു പ്രതി തട്ടിയെടുത്തത്.