ഗാനമേളകളിലെ 'സ്റ്റാര്‍ സിംഗര്‍' മണക്കാട് രാജന്‍ ഇനി ഓര്‍മ
Sunday, August 25, 2024 5:01 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാത്രമല്ല സംസ്ഥാനത്തെ വിവിധഭാഗങ്ങളിലെ ഗാനമേളകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു ഇന്നലെ വിടപറഞ്ഞ മണക്കാട് രാജന്‍. ഗാനമേളകള്‍ അരങ്ങുവാണ എണ്‍പതുകളില്‍ മണക്കാട് രാജന്‍ വിശ്രമമില്ലാത്ത ഗായകനായിരുന്നു. ഉത്സവ പറമ്പുകള്‍, കലാസമിതി വാര്‍ഷികങ്ങള്‍,സ്‌കൂള്‍ കലോത്സവത്തിലെ നൃത്ത വേദികള്‍, ആഘോഷപൂര്‍വമായ വിവാഹ വീടുകള്‍.

തുടങ്ങി എണ്ണമറ്റ വേദികളില്‍ രാജന്‍ പാടി.ശങ്കരാഭരണം സിനിമയിലെ ക്ലാസിക്കല്‍ ഗാനങ്ങളാണ് ഒരു കാലത്ത് മണക്കാട് രാജനെ ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാക്കിയത്. രാജൻ കുറച്ചു കാലമായി അവശനായിരുന്നു.


സമീപകാലം വരെ ഗാനമേളകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കലാസമിതകൾ സജീവമായിരുന്ന കാലത്ത് രാജേട്ടനില്ലാത്ത വാർഷികങ്ങൾ സംഘാടകർക്ക് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നുവെന്ന് സമപ്രായക്കാര്‍ പറയുന്നു.ഏത് വേദികളിലും പാടാനും രാജൻ തയാറായിരുന്നു.

എന്നാൽ ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ലൈവായി സംഗീതോപകരങ്ങളുടെ അകമ്പടി വേണം. ആഘോഷവേദികൾ പലതും കരോക്കെ കൈയടക്കിയെങ്കിലും അവസാനകാലത്തും പാടാനുള്ള അവസരങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല.