മിഠായിത്തെരുവിന് ശ്വാസം മു‌ട്ടുന്നു
Sunday, August 25, 2024 5:01 AM IST
കോഴിക്കോട്: മിഠായിത്തെരുവിന്‍റെ മുഖകവാടത്തില്‍ സത്രം ബില്‍ഡിംഗ് പൊളിച്ച സ്ഥലത്ത് നിര്‍ദിഷ്ട പാര്‍ക്കിംഗ് പ്ലാസ ഇനിയുമായില്ലെങ്കിലും ഇവിടെ ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ് തുടരുന്നു.

2023ലാണ് സത്രം കെട്ടിടം പൊളിച്ചുമാറ്റിയത്. ഇവിടെ ആധുനിക രീതിയിലുള്ള പാര്‍ക്കിംഗ് പ്ലാസ വരുമെന്നാണ് കോര്‍പറേഷന്‍ അറിയിച്ചിരുന്നത്. അഞ്ഞൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോഴും ഒന്നുമായിട്ടില്ല.

കെട്ടിടം പൊളിച്ചപ്പോള്‍ ഒഴിഞ്ഞ സ്ഥലത്ത് മിഠായിത്തെരുവിലേക്കും മറ്റും വരുന്നവരുടെ ഇരുചക്രവാഹനങ്ങള്‍ യഥേഷ്ടം പാര്‍്ക്ക് ചെയ്യുകയാണിപ്പോള്‍. പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം വൈകുന്നത് കാരണം പ്രയാസപ്പെടുന്നത് മിഠായിത്തെരുവിലേക്ക് എത്തുന്നവരാണ്. വഴിയില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ വഴി മുടക്കുകയാണ്.

സത്രം ബില്‍ഡിംഗ് പൊളിക്കുമ്പോള്‍ പാര്‍ക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോര്‍പറേഷന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 2019ല്‍ ടെന്‍ഡര്‍ ക്ഷണിച്ച പദ്ധതിയാണ് അഞ്ചു വര്‍ഷമാകുമ്പോഴും കടലാസില്‍ മാത്രമായി ഒതുങ്ങുന്നത്. 30 കോടി ചെലവ് വരുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ 320 കാറും 184 ബൈക്കും ഇവിടെ പാര്‍ക്ക് ചെയ്യാം.


920 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 7579 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടമാണ് പണിയുക.2017 ലെ നവീകരണത്തെതുടര്‍ന്ന് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം വന്നപ്പോഴാണ് കിഡ്സണ്‍ കോര്‍ണറിലും വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലും പാര്‍ക്കിംഗ് വ്യാപകമായത്. ഇതിന് പരിഹാരം എന്ന നിലയില്‍ കോര്‍പ്പറേഷന്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു പാര്‍ക്കിംഗ് പ്ലാസ.

നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് സ്വകാര്യ ഏജന്‍സികളുടെ പേ പാര്‍ക്കിംഗ് സംവിധാനമാണ് ആശ്രയം. റോഡിന്‍റെ വശങ്ങളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

മാനാഞ്ചിറ കോംട്രസ്റ്റിന് സമീപവും ടൗണ്‍ഹാള്‍ റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം അതുവഴി പോകുന്ന വാഹനങ്ങള്‍ പ്രയാസപ്പെടുകയാണ്. അതേസമയം, സര്‍ക്കാറില്‍ നിന്നുള്ള അംഗീകാരം കിട്ടിയാല്‍ പാര്‍ക്കിംഗ് പ്ലാസയുടെ നിര്‍മാണം തുടങ്ങുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.