കാഫിര്‍ വിവാദം: യൂത്ത് കോണ്‍ഗ്രസ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
Sunday, August 25, 2024 4:35 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ കുറുക്കുവഴികളിലൂടെ ജയിക്കുന്നതിനായി പലരീതികളിൽ വർഗീയ പ്രചാരണം നടത്തുന്ന ഡിവൈഎഫ്ഐ യുവമോർച്ചയെ പോലും മറികടന്ന് ആർഎസ്എസിന്‍റെ ഏറ്റവും വലിയ യുവജനസംഘടനയായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പോലീസ് കാഫിർ പ്രതികളെ സംരക്ഷിക്കുകയും ക്രിമിനലുകൾക്ക് തണലേകുകയും ചെയ്യുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാട്ടിലെ വർഗീയ വാദികൾക്കു കൂടി കാവൽ നിൽക്കുന്നതിനേക്കാൾ നല്ലത് നാട്ടിലെ എടിഎം കൗണ്ടറുകളുടെ സുരക്ഷ നോക്കുന്നതാണ്. ഷാഫി പറമ്പിലിനെ പൊളിറ്റിക്കൽ പോയിസണെന്നു പറഞ്ഞ് ഏറ്റവും വലിയ രാഷ്ട്രീയ ദുർഗന്ധം വമിപ്പിച്ച എ.എ. റഹീം ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണന്‍റെ പേര് കേട്ടതോടെ മൗനിയാവുകയാണ്. സിപിഎമ്മിനു വേണ്ടി പണിയെടുക്കുന്ന സൈബർ സംഘങ്ങളെ തളളിപ്പറഞ്ഞാലൊന്നും വർഗീയ പാപം മാറില്ല.


കേരളം കണ്ട ഏറ്റവും വലിയ വർഗീയ വാദിയായി പിആർ മാനിപ്പുലേറ്റഡ് കെ.കെ. ശൈലജ മാറിയെന്നും കാഫിർ സ്ക്രീൻഷോട്ട് യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭം തുടരുമെന്നും രാഹുൽ പറഞ്ഞു. സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു.സംഘടനാ ചുമതലയുള്ള സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ്, സംസ്ഥാന ഭാരവാഹികളായ സി.എ. അരുൺ ദേവ്, ടി.എം. നിമേഷ്, ജസ്മിന മജീദ്, സൂഫിയാൻ ചെറുവാടി, വൈശാൽ കല്ലാട്ട്, എം.പി.ബബിൻ രാജ്, വി.പി. ദുൽഖിഫിൽ, വൈശാഖ് കണ്ണോറ, ബബിത്ത് മലോൽ, വി.ടി. നിഹാൽ, ജില്ലാ ജന. സെക്രട്ടറി ജെറിൽ ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.