അവധിക്കാലത്ത് യാത്രാദുരിതം തന്നെ... നിര്‍ത്തലാക്കിയ രണ്ട് ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തംനിര്‍ത്തലാക്കിയ രണ്ട് ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
Sunday, August 25, 2024 4:35 AM IST
കോഴിക്കോട്: അവധിക്കാലത്തിരക്ക് വരാനിരിക്കേ പാളത്തിലെ അറ്റകുറ്റപ്രവൃത്തികളുടെ പേരില്‍ നിര്‍ത്തിവച്ച രണ്ട് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചില്ല.

06495 നമ്പർ തൃശൂർ-കോഴിക്കോട് എക്സ്‌പ്രസ് വൈകിട്ട് 6.45 ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചതും, 5.45 ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാത്രി 7ന് കോഴിക്കോട്ടെത്തിയിരുന്ന 06496 ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ പൂർണമായും നിർത്തലാക്കിയതുമാണ് മലബാറിലെ യാത്രക്കാരെ പെരുവഴിയിലാക്കിയ രണ്ട് തീരുമാനങ്ങള്‍.

2023 സെപ്റ്റംബർ ഒമ്പതിനാണ് ഇവ നിർത്തലാക്കിയത്. പാതയിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് ഈ തീരുമാനങ്ങൾ നടപ്പാക്കിയത്. അതിനാൽ കാര്യമായ പ്രതിഷേധം ഉയർന്നിരുന്നുമില്ല. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമില്ല.

ട്രെയിനുകൾ നിർത്തലാക്കിയ അവസരത്തിൽ ഇതിനു പകരമായി 06455 ഷൊർണൂർ–കോഴിക്കോട് എക്സ്പ്രസ് രാത്രി 8.45ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 11. 35ന് കോഴിക്കോട്ടെത്തും വിധം ക്രമീകരിക്കുകയും ചെയ്തു. എന്നാൽ ഇതാർക്കും ഉപകാരപ്പെടാത്തതായിരുന്നു.


കേരളത്തിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാക്കി ഉയർത്തുന്നതിനു വേണ്ടി പാതകളിലെ വളവുകൾ നിവർത്താൻ നടത്തുന്ന ജോലികൾക്കെന്ന പേരിലാണ് രണ്ട്ട്രെയിനുകൾ റദ്ദാക്കിയത്.

വർഷമൊന്നും കഴിഞ്ഞിട്ടും ഇവിടെ പാതയിലെ പരമാവധി വേഗം മണിക്കൂറിൽ 110 ആയി തുടരുകയാണ്. ഇതിനിടെ ഷൊർണൂർ–കണ്ണൂർ റൂട്ടിൽ പുതിയൊരു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചതു യാത്രക്കാർക്കു ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്.

ഷൊർണൂർ ഭാഗത്തേക്ക് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ ഭാഗത്തേക്ക് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നതെന്ന പോരായ്മയുമുണ്ട്. ആഴ്ചയിൽ മുഴുവൻ ദിവസവും സർവീസ് നടത്തിയാൽ കൂടുതൽ പേർക്ക് ഉപകാരപ്രദമാകും.