രൂക്ഷമായ കാട്ടാന ആക്രമണത്തിൽ ഫാമിൽ വൻ കൃഷി നാശം
Thursday, August 22, 2024 4:22 AM IST
സർക്കാറിന് സംരംക്ഷിക്കാൻ കഴിയില്ലെങ്കിൽ ജില്ലാ കൃഷി ഫാം അടച്ചു പൂട്ടണം

പേരാമ്പ്ര: കാട്ടാനകളുടെ രൂക്ഷമായ ആക്രമണത്തിൽ പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷിഫാമിൽ വൻ കൃഷി നാശം. തെങ്ങും വാഴയുമെല്ലാം തകർത്ത നിലയിലാണ്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള ഫാമിന്‍റെ നില നിൽപ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. 100 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഫാമിൽ കൃഷി ഇറക്കൽ കാര്യമായി ഓരോ വർഷവും നടത്തുന്നുണ്ടെങ്കിലും വിളവെടുക്കുന്നത് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളാണ്.

പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ല എന്നതാണ് പ്രധാന കാരണം. ആന മതിൽ നിർമാണം മാസങ്ങൾക്കു മുമ്പ് പാതി വഴിയിൽ നിലച്ചു. എടുത്ത പണിക്ക് ചില്ലിക്കാശു പോലും കിട്ടാത്തതിനാൽ കരാറുകാരൻ സ്ഥലം വിട്ടു.


പ്രശ്ന പരിഹാരത്തിനെന്ന നിലയിൽ യോഗങ്ങൾ അടിക്കടി ചേരാറുണ്ടെങ്കിലും ഒന്നും ഫലം കാണാറില്ല. തൈ ഉത്പാദനത്തിനായി വിത്തു തേങ്ങ പാകുന്ന പണി പുതിയതായി നടന്നു കൊണ്ടിരിക്കുകയാണ്.

ഇതിനടുത്തുള്ള തെങ്ങുകളാണ് ചൊവ്വാഴ്ച രാത്രി കാട്ടാന തകർത്തത്. ഇത് ഇനിയും തുടരും. സംരംക്ഷിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ ഖജനാവിനു വൻ നഷ്ടം വരുത്തുന്ന ജില്ലാ കൃഷി ഫാം അടച്ചു പൂട്ടിക്കൂടെ എന്നാണു നാട്ടുകാർ ചോദിക്കുന്നത്.