ആനക്കല്ലുംപാറ വളവ് അപകടക്കെണിയാകുന്നു
Wednesday, August 21, 2024 4:52 AM IST
കൂടരഞ്ഞി: സ്ഥിരം അപകടമേഖലയായ കൂമ്പാറ ആനക്കല്ലുംപാറ വളവ് വിദഗ്ധസംഘം സന്ദർശിച്ച് ശാശ്വത പരിഹാരത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. മേഖലയിൽ‌ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചെറുതും വലുതുമായി ഇരുപതോളം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവുമൊടുവിൽ തിങ്കളാഴ്ച വൈകുന്നേരം കക്കാടംപൊയിൽ കുന്നിറങ്ങി വരികയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കലുങ്കിലിടിക്കുകയും കൊടുവള്ളി സ്വദേശിനിയായ യാത്രക്കാരി മരണപ്പെടുകയും ചെയ്തു. കാറോടിച്ചിരുന്ന ഓമശേരി സ്വദേശിയായ യുവാവിന് സാരമായി പരിക്കേറ്റു.

കക്കാടംപൊയിലിൽ നിന്ന് ചെങ്കുത്തായ പാതയിറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് സുരക്ഷാവേലിയിൽ ഇടിക്കുന്നതും പതിവുസംഭവമാണ്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ട്. നിർമാണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന മലയോര ഹൈവേ കോടഞ്ചേരി - കക്കാടംപൊയിൽ റീച്ചിന്‍റെ ഭാഗമാണിത്. റോഡ് വികസിപ്പിച്ചതോടെയാണ് ഇവിടെ അപകടങ്ങൾ പതിവായത്.


ചുരം കണക്കെ വളഞ്ഞു പുളഞ്ഞുപോകുന്ന റോഡിൽ അന്പതടിയോളം താഴ്ചയുള്ള കൊക്കയും യാത്രക്കാർക്ക് ഭീഷണിയാണ്. അതിവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ സുരക്ഷാ വേലിക്കുമുകളിലൂടെ പറന്ന് കൊക്കയിലേക്കാണ് പതിക്കുന്നത്. സുരക്ഷാവേലിയുടെ ഉയരം വർ‌ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ബൈക്ക് കൊക്കയിലേക്ക് പതിച്ച് രണ്ടു വിദ്യാർഥികൾ മരിക്കുകയും സഹയാത്രികനായ വിദ്യാർഥിക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി.

രണ്ടുവർഷം മുന്പ് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. കൂടാതെ പല അപകടങ്ങളിലായി നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്. കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഒട്ടനവധി വാഹനങ്ങളാണ് ഈ റൂട്ടിൽ സദാസമയവും ഓടുന്നത്.

മേഖലയുടെ അപകടാവസ്ഥയെക്കുറിച്ച് അറിയാത്തവരാണ് ദുരന്തത്തിനിരയാകുന്നത്. ഇനിയൊരപകടത്തിന് കാത്തുനിൽക്കാതെ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.