തൊഴിലാളികളുടെ വികസനം ലക്ഷ്യമാക്കി ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതി
Tuesday, August 20, 2024 2:51 AM IST
കോഴിക്കോട്: ഏഴു കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഒൻപതു വിവിധ പദ്ധതികൾ. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് 47 ലക്ഷം വകയിരുത്തിയ, ചാലിയം ഫിഷ് ലാൻഡിംഗ് കേന്ദ്രത്തോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളുടെ വികസനമാണ് ആദ്യ പദ്ധതി. ഇവിടെ ആധുനിക രീതിയിൽ ഫ്രീസർ യൂണിറ്റും ഡിസ്പ്ലേ റാക്കും ഉൾപ്പെടെയുള്ള മത്സ്യവിൽപ്പന സ്റ്റാളുകൾ ഫിഷിങ് കണ്ടയിനറുകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കണ്ടയിനറിന് 9 ലക്ഷം രൂപ ചെലവിൽ നാല് കണ്ടയിനറുകൾ സ്ഥാപിക്കും. ഓണ്‍ലൈൻ മത്സ്യവിപണനത്തിന് നാലു സ്കൂട്ടറുകളും നൽകും. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടിയിൽ 250.93 ലക്ഷം ചെലവിൽ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി. മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷ് വെന്‍റിംഗ് പദ്ധതിയാണ് മറ്റൊന്ന്. 84 ലക്ഷത്തിന്‍റെ പദ്ധതി സ്വയംസഹായ ഗ്രൂപ്പുകൾ, സാഫ് ഗ്രൂപ്പുകൾ എന്നിവരെ ഉദ്ദേശിച്ചാണ്.

ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിന്‍റെ അനുബന്ധ സ്ഥലത്ത് 29 ലക്ഷം രൂപ ചെലവിൽ ബോട്ട് റിപ്പയർ കേന്ദ്രം (ഔട്ട്ബോർഡ് മോട്ടോർ റിപ്പയർ കേന്ദ്രം) ആണ് അടുത്ത പദ്ധതി. നിലവിൽ തിരൂരിൽ പോയി വേണം ബോട്ട് അറ്റകുറ്റപ്പണി നടത്താൻ.

ഐസ് ബോക്സ് സൗകര്യമുള്ള 50 ഇ-സ്കൂട്ടറുകൾ മത്സ്യതൊഴിലാളികൾക്കും വനിതാ മത്സ്യതൊഴിലാളികൾക്കും വിതരണം ചെയ്യുന്നതാണ് വേറൊന്ന്. മത്സ്യഗ്രാമത്തിലെ 100 പേർക്ക് ഐസ് ബോക്സ് വിതരണം, തീരശോഷണം തടയാൻ പദ്ധതി, കൃത്രിമ പാര് നിർമാണം എന്നിവയാണ് ശേഷിച്ച പദ്ധതികൾ.


കപ്പലങ്ങാടിയിലെ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലനം, അത്യാവശ്യഘട്ടത്തിൽ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കൽ എന്നിവയ്ക്ക് പുറമേ ഇത് മത്സ്യത്തൊഴിലാളികളുടെ സാംസ്കാരിക കേന്ദ്രമായും മാറ്റും. മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കാണ് ഐസ് ബോക്സ് സൗകര്യമുള്ള ഇ-സ്കൂട്ടറുകളും ഐസ് ബോക്സുകളും വിതരണം ചെയ്യുക. ഈ പദ്ധതിയും ഉടൻ പ്രാവർത്തികമാക്കും. തീരശോഷണം തടയാനുള്ള കോസ്റ്റൽ ബയോഷീൽഡിങ് പദ്ധതിപ്രകാരം തീരത്ത് കണ്ടലോ കാറ്റാടിമരങ്ങളോ നട്ടുപിടിപ്പിക്കും.

ചാലിയം മത്സ്യഗ്രാമം തീരത്തുനിന്ന് 10-15 മീറ്റർ ദൂരത്താണ് കടലിൽ കൃത്രിമ പാര് സൃഷ്ടിക്കുക. പരന്പരാഗത മത്സ്യത്തൊഴിലാളികളെ ഉദ്ദേശിച്ച് ഇത്തരത്തിൽ 150 പാരുകളാണ് നിർമിക്കുക. ആഴക്കടലിൽ പോകാതെ തന്നെ ചൂണ്ടയിട്ടു മീൻ പിടിക്കാൻ പാര് ഉപകരിക്കും. കേരളത്തിൽ മുന്പ് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് കൃത്രിമ പാരുകൾ തീർത്തത്.

ഈ പദ്ധതികൾക്ക് പുറമെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചാലിയം, പുലിമുട്ട് എന്നിവിടങ്ങളിൽ പാർക്കിംഗിന്അധികസ്ഥലം ഒരുക്കും. 106.70 ലക്ഷം രൂപയാ ണ് ചെലവ് കണക്കാക്കുന്നത്. ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിക്കായി നോഡൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു.