ബേപ്പൂർ തുറമുഖത്തെ മാലിന്യസംസ്കരണത്തിന് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കും
Tuesday, August 20, 2024 2:51 AM IST
കോഴിക്കോട്: ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനം. പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ബേപ്പൂർ ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റി (എച്ച്എംഎസ്), കോഴിക്കോട് കോർപറേഷൻ, ജില്ലാ ശുചിത്വമിഷൻ എന്നിവ ചേർന്നാണ് പ്ലാന്‍റ് സ്ഥാപിക്കുക. ഇതിനായി എച്ച്എംഎസും കോർപറേഷനും തമ്മിൽ ധാരണാപത്രം ഉണ്ടാക്കും. ശുചിത്വ മിഷൻ പദ്ധതി നടപ്പിലാക്കും.ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എച്ച്എംസിന് ആവശ്യമായ വരുമാനം കണ്ടെത്താനുള്ള വഴികൾ യോഗം ചർച്ച ചെയ്തു. ഇതിന്‍റെ ഭാഗമായി ബോട്ടുകളിലേക്കുള്ള ജലവിതരണം പണം ഈടാക്കി എച്ച്എംഎസ് ഏറ്റെടുക്കും.

ഒരു ദിവസത്തിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്ന് നിശ്ചിത തുക ഫീസ് ഈടാക്കും. ഹാർബറിൽ വല റിപ്പയറിംഗ് നടത്തുന്നവർ എച്ച്എംഎസിൽ രജിസ്റ്റർ ചെയ്യണം. ഇവരിൽ നിന്നും നിശ്ചിത തുക മാസാന്ത ഫീസായി ഈടാക്കും. ചർച്ചകൾക്ക് ശേഷമാകും ഇതു നടപ്പിൽ വരുത്തുക.


26.6 ലക്ഷം രൂപ ചെലവിൽ തുറമുഖത്ത് നിർമിക്കുന്ന അഴുക്കുചാൽ പദ്ധതി ഒക്ടോബർ അവസാനത്തോടെ പൂർത്തീകരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. വാർഫിൽ മണൽ അടിഞ്ഞുകൂടിയതിനാൽ ഇവിടേക്ക് ബോട്ടുകൾ അടുപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

എല്ലാ മത്സ്യ ലേലക്കാരെയും രജിസ്റ്റർ ചെയ്തു അവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണമെന്നും ആവശ്യം ഉയർന്നു. യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഫിഷറീസ് വകുപ്പ് ജോയിന്‍റ് ഡയറക്ടർ ബി.കെ. സുധീർ കിഷൻ തുടങ്ങിയവർ സംബന്ധിച്ചു.