ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Thursday, September 26, 2024 5:11 AM IST
പെരിന്തല്‍മണ്ണ : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കല്‍ അജ്നാസി(39) നെയാണ് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ചരഹസ്യവിവരത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണയിലും പുറത്തും നിരവധി വധശ്രമക്കേസുകളിലും കഞ്ചാവ്, എംഡിഎംഎ ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയായ അജ്നാസിനെ നേരത്തെ കാപ്പ നിയമപ്രകാരം മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ബംഗളുരൂവില്‍ ഒളിവിവിലായിരുന്ന യുവാവ് രാത്രിയില്‍ രഹസ്യമായി നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണ പോലീസ് അജ്നാസിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജില്ലയില്‍ പ്രവേശന വിലക്കിന്‍റെ കാലാവധി തീര്‍ന്നതോടെ അജ്നാസ് വീണ്ടും നാട്ടിലെത്തി.


അങ്ങാടിപ്പുറത്ത് നടന്ന വധശ്രമക്കേസില്‍ പ്രതിയായതോടെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതോടെതോടെയാണ് പെരിന്തല്‍മണ്ണ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.ഏബ്രഹാം, സിഐ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ ഷിജോ സി. തങ്കച്ചന്‍, അഡീഷണല്‍ എസ്ഐ ഷാഹുല്‍ ഹമീദ്, സിപിഒമാരായ സല്‍മാന്‍, ജയന്‍, നിഖില്‍, കൃഷ്ണപ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.