പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല
Wednesday, September 25, 2024 5:03 AM IST
പെരിന്തൽമണ്ണ: അറ്റകുറ്റ പണികൾക്കായി അടച്ചിട്ട പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. 2020 അവസാനത്തോടെയാണ് പേവാർഡ് അടച്ചിട്ടത്. വാർഡ് തുറക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി പരിപാലന സമിതി (എച്ച്എംസി) ഒരു മാസം മുന്പ് പ്രമേയത്തിലൂടെ ആവശ്യപെട്ടിരുന്നു.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്)യുടേതാണ് ആശുപത്രി വളപ്പിനകത്തുള്ള പേവാർഡ്. രണ്ടുനില കെട്ടിടത്തിൽ ഒന്പത് മുറികളാണുള്ളത്.

നവീകരിച്ച ശേഷം പൈപ്പുകളിലെ ചോർച്ചയും സെപ്റ്റിക് ടാങ്കിന്‍റെ ശോച്യാവസ്ഥയും മൂലമാണ് വാർഡ് അടച്ചിട്ടത്. വാർഡിന്‍റെ വരുമാനം സൊസൈറ്റിക്കായതിനാൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തേണ്ടത് സൊസൈറ്റിയാണെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും, ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ജില്ലാ പഞ്ചായത്ത് അധികൃതരും.


സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന ആശുപത്രിയിലാണ് കുറഞ്ഞ നിരക്കിൽ അത്യാവശ്യം സൗകര്യങ്ങളുള്ള മുറികൾ രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത്.

കഴിഞ്ഞ എച്ച്എംസി യോഗത്തിൽ ഈ വിഷയം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രമേയമായി അംഗീകരിച്ചത്. അറ്റകുറ്റ പണികളുടെ പേരിൽ പൂട്ടിയിട്ട പേവാർഡ് ഉടനെ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.