ശമ്പളം മുടങ്ങിയതില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു
Thursday, September 26, 2024 5:05 AM IST
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ഭാഗമായിരുന്ന ജനറല്‍ ആശുപത്രിയിലെ സ്ഥലം മാറ്റിയ അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ശമ്പളം മുടങ്ങിയതില്‍ കെജിഎംഒഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ഡോ. പി.എം. ജലാലും ഡോ. കെ.എം. ജാനിഫും അറിയിച്ചു.


ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 12 ലധികം ഡോക്ടര്‍മാരെ അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം താലൂക്ക് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ജനറല്‍ ആശുപത്രിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റിയ ഡോക്ടര്‍മാരുടെ ശമ്പളത്തിന്‍റെ കോളത്തില്‍ അധികൃതര്‍ മനഃപൂര്‍വം വരുത്തിയ പിശകാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് ഭാരവാഹികള്‍ ആരോപിച്ചു.