ജനറല്‍ ആശുപത്രി നിര്‍ത്തലാക്കുന്നതിനെതിരേ പ്രതിഷേധം; സൂപ്രണ്ടിനെ ഉപരോധിച്ചു
Thursday, September 26, 2024 5:05 AM IST
മഞ്ചേരി: മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാലിനെ ഉപരോധിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി എത്തിയത്. ഓഫീസ് അടച്ചിട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

പോലീസെത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഇതോടെ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ജീവനക്കാരെ മാറ്റുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കും. ദിനംപ്രതി 3000ത്തിലധികം രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്.

ആശുപത്രിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.


ആശുപത്രിയിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ജില്ലയിലെ മറ്റു താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് മാറ്റാനുള്ള ആരോഗ്യവകുപ്പിന്‍റെ നീക്കം നിര്‍ത്തിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് ഷൈജല്‍ ആമയൂര്‍, ജനറല്‍ സെക്രട്ടറി വി.എം. സജറുദീന്‍ മൊയ്തു, ശിഹാബ് പയ്യനാട്, വി.ടി. ശഫീഖ്, ബാവ കൊടക്കാന്‍, റഷീദ് വല്ലാഞ്ചിറ, ശമീം തോളൂര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.