കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള എളുപ്പ വഴിയില്‍ അടിപ്പാതയില്ല; കോഹിനൂരില്‍ പ്രതിഷേധം
Friday, July 26, 2024 5:04 AM IST
തേഞ്ഞിപ്പലം: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ ദേശീയപാതയില്‍ നിന്ന് വേഗത്തില്‍ എത്താവുന്ന കോഹിനൂര്‍- ദേവതിയാല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ കോഹിനൂരില്‍ അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി പ്രക്ഷോഭത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്‍റെ സൂചന നല്‍കി പ്രദേശവാസികള്‍ ദേശീയപാത വികസന പവൃത്തി നടത്തുന്ന കെഎന്‍ആര്‍ കമ്പനി ലിമിറ്റഡിന്‍റെ കോഹിനൂര്‍ ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്തെ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

ദേശീയപാതയിലെ കോഹിനൂരില്‍ നിന്നായിരുന്നു പ്രതിഷേധ മാര്‍ച്ചിന് തുടക്കം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ കെ.എന്‍ആര്‍ കമ്പനി ലിമിറ്റഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു. ഏഴ് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കെഎന്‍ആര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നും സമരം ഉദ്ഘാടനം ചെയ്ത പി. അബ്ദുള്‍ഹമീദ് എംഎല്‍എ വ്യക്തമാക്കി. സമരസമിതി ചെയര്‍മാന്‍ പി.ടി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം. ബഷീര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റ് ടി. വിജിത്ത്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ബിന്ദു, കോണ്‍ഗ്രസ് നേതാവ് അനുമോദ്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. മിനി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.