യൂത്ത് ലീഗ് മന്ത്രിക്ക് നിവേദനം നല്‍കി: മലപ്പുറം താലൂക്ക് ആശുപത്രിക്കായി ഡിഡിഇ ഓഫീസ് സ്ഥലം ഏറ്റെടുക്കണം
Thursday, July 25, 2024 5:06 AM IST
മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രി വികസനത്തിന് ഡിഡിഇ ഔഫീസ് കെട്ടിടം നില നിന്നിരുന്ന സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നിവേദനം നല്‍കി.

ജില്ലാ ആസ്ഥാനത്തെ ആശുപത്രിയുടെ കാലോചിതമായ നവീകരണവും പ്രവര്‍ത്തനവും നടക്കുന്നതിന് സ്ഥലം അനിവാര്യമാണ്. മാത്രമല്ല, ശോചനീയമായ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയേണ്ട സാഹചര്യത്തില്‍ സ്ഥലപരിമിതി പരിഹരിക്കാനുള്ള ഏക മാര്‍ഗം നിലവിലെ ഡിഡിഇ ഓഫീസ് സ്ഥലം ഏറ്റെടുക്കുക എന്നതാണ്.

ദിനേന ചികിത്സക്കും കിടത്തി ചികിത്സക്കുമായി മലപ്പുറം നഗരപ്രദേശത്തെയും മറ്റ് പരിസര പഞ്ചായത്തിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ആയതിനാല്‍ ഇതിന് നടപടിയുണ്ടാകണമെന്ന് യൂത്ത് ലീഗ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.


നിലമ്പൂരിലും സമാനമായ സാഹചര്യമുണ്ടെന്നും മലപ്പുറത്ത് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നതിനടക്കം സ്ഥല പരിമിതി തടസമാണെന്ന് മന്ത്രിയും അംഗീകരിച്ചു. അനുഭാവ പൂര്‍വമായ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി. ഷരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, വൈസ് പ്രസിഡന്‍റ് സലാം വളമംഗലം, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.