പരിശോധനയില്‍ വ്യക്തം: പൊന്നാനിയില്‍ കണ്ടെത്തിയത് മലമ്പനി തന്നെ
Thursday, July 25, 2024 5:06 AM IST
പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് പ്രദേശത്ത് മൂന്ന് മലമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു

മലപ്പുറം: പൊന്നാനി നഗരസഭയില്‍ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

പൊന്നാനിയില്‍ കണ്ടെത്തിയത് മലമ്പനി അല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊന്നാനി ആശുപത്രിയില്‍ നടത്തിയ ആര്‍ഡിടി പരിശോധനയിലും രക്തപരിശോധനയിലും മൂന്ന് രോഗികള്‍ക്കും മലമ്പനി ആണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ റാപിഡ് ഫീവര്‍ സര്‍വേ, ഫോഗിംഗ്, ഐആര്‍എസ് എന്നിവ നടത്തിയിരുന്നു. വെക്ടര്‍ ആയ അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളെയും കണ്ടെത്തിയിരുന്നു. മലമ്പനിരോഗം ഉറപ്പുവരുത്തുന്നത് രക്തപരിശോധനയിലൂടെയാണ്.

പനിയുള്ള സാഹചര്യത്തില്‍ രോഗാണുവിന്‍റെ തോത് കുറഞ്ഞ സമയത്തും പെരിഫെറല്‍ സ്മിയര്‍ എടുത്ത് നോക്കിയാല്‍ രോഗം ബാധിച്ച രക്താണുവിനെ കാണാന്‍ കഴിയും. സംശയമുള്ള രോഗികളെ രക്തപരിശോധന നടത്തുന്നതിന് മുമ്പ് ആര്‍ഡിടി കിറ്റ് ഉപയോഗിച്ച് പരിശോധിക്കുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ചികിത്സ നല്‍കുകയും ചെയ്യാറുണ്ട്.

പൊന്നാനി ആശുപത്രിയില്‍ വച്ചു നോക്കിയ ആര്‍ഡിടി പരിശോധനയിലും രക്തപരിശോധനയിലും മൂന്ന് രോഗികള്‍ക്കും മലമ്പനി ആണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആദ്യം രണ്ട് മലമ്പനി കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരത്തുള്ള 2040 ആളുകളുടെ രക്തപരിശോധന നടത്തിയിരുന്നു.


ഇതില്‍ 54 വയസുള്ള മറ്റൊരാള്‍ക്ക് കൂടി ആര്‍ഡിടി പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് മലമ്പനി ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.ഇത്തരത്തില്‍ രക്തപരിശോധന നടത്തിയവരുടെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് പിസിആര്‍ പരിശോധനയ്ക്കായി അയക്കുന്നുണ്ട്.

മലമ്പനിരോഗം സ്ഥിരീകരിച്ചവര്‍ ഏതെങ്കിലും തരത്തില്‍ ചികിത്സ എടുത്താല്‍ (ആന്‍റിബയോട്ടിക്കുകള്‍) പിന്നീട് രക്തപരിശോധനയില്‍ അസുഖം കണ്ടെത്തണമെന്നില്ല.

പനിയുള്ള സമയത്ത് രക്തപരിശോധന നടത്തിയാല്‍ മലമ്പനിയുടെ രോഗാണുവിനെ കണ്ടെത്താന്‍ സാധ്യത കൂടുതലാണ്. ചില ആന്‍റിബയോട്ടികുകള്‍ മലമ്പനിയുടെ രോഗാണുവിനെതിരേ പ്രവര്‍ത്തിക്കുന്നതിനാല്‍ അസുഖത്തിന് താത്കാലിക ശമനം ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ നടത്തുന്ന പരിശോധന ഫലം വച്ച് രോഗമില്ലെന്ന് വിലയിരുത്തുന്നത് അപകടകരമാണ്.

തലച്ചോറിനെ ബാധിക്കുന്ന ഫാല്‍സിപ്പാറം മലമ്പനി ഉണ്ടായാല്‍ മരണം വരെ സംഭവിക്കാറുണ്ട്. അതുകൊണ്ടാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് ആര്‍ഡിടി കിറ്റ് ഉപയോഗിച്ച് എല്ലാ പനി ബാധിതരെയും പരിശോധിക്കുകയും രോഗനിര്‍ണയം നടത്തി പെട്ടെന്ന് ചികിത്സ നല്‍കുകയും ചെയ്യുന്നത്.

പൊന്നാനിയില്‍ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകവും പൊതുജനാരോഗ്യനിയമപ്രകാരം കുറ്റകരവുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.