നിപയെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം പാണ്ടിക്കാട്ട്
Tuesday, July 23, 2024 7:59 AM IST
പാണ്ടിക്കാട്: നിപയെ പ്രതിരോധിക്കാന്‍ 300 പേരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം പാണ്ടിക്കാട്ടെത്തി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തുകയും ബോധവത്ക്കരണം നല്‍കുകയുമാണ് ലക്ഷ്യം. ഇന്നലെ മുതല്‍ മാസ് സര്‍വേയ്ക്കും തുടക്കം കുറച്ചു.കഴിഞ്ഞ ദിവസം മലപ്പുറത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പാണ്ടിക്കാട് പഞ്ചായത്തിലെ 4, 5 വാര്‍ഡുകളില്‍ സര്‍വേ നടന്നിരുന്നു.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വീടുകള്‍ കയറി സര്‍വേ നടത്തുക എന്ന ലക്ഷ്യത്തോടെ മുന്നുറോളം വരുന്ന ആരോഗ്യപ്രവര്‍ത്തകരാണ് സര്‍വേക്കായി രംഗത്തിറങ്ങിയിട്ടുള്ളത്. മേലാറ്റൂര്‍, വണ്ടൂര്‍ ബ്ലോക്ക്, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് സര്‍വേ നടത്തിയത്. ഇന്നലെ മാത്രം 150 സംഘങ്ങള്‍ 3700 വീടുകളിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. പനി ബാധിതരുണ്ടോ, ലക്ഷണങ്ങളുണ്ടോ, രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നോ എന്നീ കാര്യങ്ങള്‍ ആരായുന്നതിനൊപ്പം ബോധവത്കരണവും നല്‍കുന്നുണ്ട്. ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.സി.റമീഷ, വൈസ് പ്രസിഡന്‍റ് കെ.കെ.സദഖത്ത് എന്നിവരും അതത് വാര്‍ഡ് അംഗങ്ങളും സംഘങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഫെമിന, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വി.വി.ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് അമ്പ്രക്കാട്ട് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.


ആനക്കയത്തും പാണ്ടിക്കാട്ടും കടകളുടെ പ്രവൃത്തി സമയം ഏഴു മുതല്‍ അഞ്ച് വരെ

മലപ്പുറം: ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്‍റെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിപ്പെടുത്തുന്നതിന്‍റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും ജില്ലാ കളക്ടര്‍ വി.ആര്‍.

വിനോദ് ഉത്തരവിട്ടു. വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയായി നിജപ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവര്‍ത്തിക്കാം.

പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജില്ലയില്‍ പൊതുപരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും ഒത്തുചേരലുകളിലും കലാകായിക പരിപാടികളിലും മേളകളിലും ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം.