മലപ്പുറത്തും പരിസരത്തും കാറ്റിലും മഴയിലും മരങ്ങള്‍ വീണ് നാശനഷ്ടം
Tuesday, July 23, 2024 7:59 AM IST
മലപ്പുറം: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലപ്പുറത്തും സമീപ പ്രദേശങ്ങളിലും മരങ്ങള്‍ വീണ് നാശനഷ്ടങ്ങള്‍ നേരിട്ടു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ തടസങ്ങള്‍ നീക്കം ചെയ്തു. ഏഴ് സ്ഥലങ്ങളിലായി ഉച്ചക്ക് 12 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് സംഭവങ്ങളെല്ലാം ഉണ്ടായത്.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡില്‍ കാര്‍ഗോ കോംപ്ലക്സിന് സമീപം രണ്ട് കാറുകള്‍ക്ക് മുകളില്‍ വീണ മരങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം വാഹനങ്ങള്‍ നീക്കിയും ശിഖരങ്ങള്‍ റോഡില്‍ നിന്നു മാറ്റിയും ഗതാഗതം പുനഃസ്ഥാപിച്ചു. കാറുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല. മൊറയൂര്‍ പോത്ത്‌വെട്ടിപ്പാറയില്‍ ഹൈവേയില്‍ മരത്തിന്‍റെ കൊമ്പുകള്‍ ഒടിഞ്ഞുവീണു. താഴെ വീണ മരക്കൊമ്പുകള്‍ നാട്ടുകാര്‍ നീക്കം ചെയ്തെങ്കിലും 40 അടിയോളം ഉയരത്തില്‍ തൂങ്ങി നിന്ന വലിയ ശിഖരം അപകടകരമായ അവസ്ഥയിലായിരുന്നു. ഇതോടെ മരംവെട്ടുകാര്‍ കൈയൊഴിഞ്ഞു.

തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉയരത്തിലേക്ക് കോണി ഉയര്‍ത്തി സാഹസികമായി മരക്കൊമ്പ് താഴെയിടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ടി.കെ. നിഷാന്ത് ആണ് മരത്തില്‍ കയറിയത്. പൂക്കോട്ടൂരില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നു വൈദ്യുത കമ്പികള്‍ക്ക് മുകളില്‍ വീണ തെങ്ങ് അഗ്നിരക്ഷാ സേന മുറിച്ചുമാറ്റി.


മലപ്പുറം വലിയങ്ങാടിയില്‍ റോഡിന് കുറുകെ വീണ മരവും വെട്ടിമാറ്റി. മലപ്പുറം കളക്ടറേറ്റിലെ ട്രഷറിക്കടുത്ത് റോഡിന് കുറുകെ വൈദ്യുത ലൈനുകള്‍ക്ക് മുകളില്‍ വീണ മരവും ചെമ്മങ്കടവ് ചേളൂരില്‍ വീണ മൂന്നു തേക്ക് മരങ്ങളും മലപ്പുറം ചാപ്പനങ്ങാടി കൂരൂര്‍കുണ്ട് വലിയപറമ്പില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള ഭാഗത്തിനു മുകളിലേക്ക് വീണ മഹാഗണി മരത്തിന്‍റെ കൊമ്പുകളും അഗ്നിരക്ഷാ സേന നീക്കം ചെയ്തു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ പോള്‍ വര്‍ഗീസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മുഹമ്മദ് എം.എച്ച്. അലി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ടി.കെ. നിഷാന്ത അനൂപ് ശ്രീധരന്‍, എസ്. അഭിലാഷ്, എം. അനുശ്രീ, ഹോംഗാര്‍ഡ് സി. രാജേഷ് എന്നിവരും സിവില്‍ ഡിഫന്‍സ് ആപതാമിത്ര അംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.