കെ.ജി. ജോർജിന് അനന്തപുരിയിൽ ഓർമകളിലൂടെ അർച്ചന
Wednesday, September 25, 2024 6:53 AM IST
തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കു പുതിയൊരു സൗന്ദര്യാത്മകത പകർന്ന, സിനിമയെ മറ്റൊരു ഭാവുകത്വത്തിലേക്കു ഉയർത്തിയ കെ.ജി. ജോർജിന്‍റെ ഓർമകളിൽ ഒരു സായാഹ്നം. കെ.ജി. ജോർജ് വിടപറഞ്ഞതിന്‍റെ ഒന്നാം വാർഷികത്തിൽ ഓർമ ഫൗണ്ടേഷൻ എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച അനുസ്മരണ യോഗം ഓർമ കെ.ജി. ജോർജിലേക്കുള്ള ഹൃദയ സഞ്ചാരമായി.

കെ.ജി. ജോർജിെൻ സിനിമകളിൽ കാമറ ചലിപ്പിച്ചിട്ടുള്ള പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനും കഐസ് എഫ്ഡിസി ചെയർമാനുമായ ഷാജി എൻ. കരുണ്‍ ആണ് ആദ്യം ഓർമയുമായെത്തിയത്. ജോർജേട്ടൻ എന്നു താൻ വിളിക്കുന്ന കെ.ജി. ജോർജിന്‍റെ സംവിധാന ശൈലിയെക്കുറിച്ച് ഷാജി എൻ. കരുണ്‍ പറഞ്ഞു.

സിനിമ ചിത്രീകരണത്തിന്‍റെ തലേദിവസം തന്നെ പൂർണതിരക്കഥ ഛായാഗ്രാഹകനായ തന്നെ ഏൽപിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ കഥാപാത്രങ്ങളെ കുറിച്ചും, കഥാപാത്രങ്ങൾക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും നല്ല ധാരണ ലഭിച്ചിരുന്നു- ഷാജി എൻ. കരുണ്‍ പറഞ്ഞു. കെ.ജി. ജോർജ് തീർക്കുന്ന ഈ വ്യക്തത ഛായാഗ്രാഹകൻ എന്ന നിലയിലെ തന്‍റെ പ്രവർത്തനത്തെ ഏറെ സഹായിച്ചിരുന്നു.

പഞ്ചവടിപ്പാലം എന്ന സിനിമയിലെ ഭരത് ഗോപിയെ പകർത്തുന്പോൾ ഗോപിയുടെ കഥാപാത്രത്തിനു വരുന്ന മാറ്റങ്ങൾ താൻ തിരിച്ചറിഞ്ഞിരുന്നു. സമഗ്രമായ ഈ അറിവ് ഭരത്ഗോപിയുടെ ചേഷ്ഠകൾ കാമറയിലാക്കുന്പോൾ ഏറെ സഹായകരമായി. ഇതുപോലെ ഓരോ കഥാപാത്രങ്ങളെയും തനിക്കു പൂർണമായും ഉൾക്കൊള്ളുവാൻ സാധിച്ചു. കെ.ജി. ജോർജിന്‍റെ സിനിമകൾ ആവർത്തിച്ച് കാണുന്പോൾ വ്യത്യസ്തമായ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടുകയാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ ഉൾക്കടൽ എന്ന നോവലിനെ അതിമനോഹരമായി സാക്ഷാത്കരിച്ച കെ.ജി. ജോർജിനെ പ്രശസ്ത നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ ഓർമിച്ചു. കോളജ് കാന്പസിനെ കഥാപാത്രമാക്കി എഴുതിയ നോവൽ എങ്ങനെ സിനിമയാക്കും എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. മികച്ച സിനിമയായി ഉൾക്കടൽ മാറിയതിനു പിന്നിൽ കെ.ജി. ജോർജിന്‍റെ സർഗപ്രതിഭയാണ് - ഓണക്കൂർ ചൂണ്ടിക്കാട്ടി.


കെ.ജി. ജോർജിന്‍റെ പതിവ് സിനിമാശൈലിയിൽനിന്നും മാറിനിൽക്കുന്നതാണ് ഉൾക്കടൽ. നോവലുകൾ സിനിമയാക്കുന്പോൾ നോവലിന്‍റെ പേരുകൾ മാറ്റുന്ന പതിവ് കെ.ജി. ജോർജിനുണ്ട്. എന്നാൽ ഉൾക്കടലിന്‍റെ പേരുമാറ്റുവാൻ ഒരുശ്രമം നടന്നുവെങ്കിലും ഒടുവിൽ തന്‍റെ നോവലിന്‍റെ പേരുതന്നെ സിനിമയ്ക്കും കെ.ജി. ജോർജ് നല്കുകയായിരുന്നു.

സിനിമയോടുള്ള കെ.ജി. ജോർജിന്‍റെ അർപ്പണത്തെക്കുറിച്ചു പറഞ്ഞ ഡോ. ഓണക്കൂർ കെ.ജി. ജോർജ് പുതിയൊരു ചലച്ചിത്ര സംസ്കാരം സൃഷ്ടിച്ചു എന്നും വ്യക്തമാക്കി. കെ.ജി. ജോർജിനെ നമ്മുടെ സമൂഹം വേണ്ടത്ര ഉൾക്കൊണ്ടിട്ടുണ്ടോ എന്ന സംശയം ബാക്കിയാവുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിലനിൽക്കുന്ന സിനിമയുടെ രീതി-സൗന്ദര്യ ശാസ്ത്രങ്ങ ളെ മാറ്റിമറിച്ച വിപ്ലവകാരിയാണ് കെ.ജി. ജോർജെന്ന് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാന്‍റെ ചുമതല വഹിക്കുന്ന പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഉൾക്കടലിൽ അഭിനയിക്കുന്ന അവസരത്തിലാണ് ജോർജിനെ ആദ്യം കാണുന്നതെന്നു ചലച്ചിത്ര നടി ജലജ പറഞ്ഞു.

യവനികയിൽ ഭരത് ഗോപി ചേട്ടന്‍റെ അഭിനയത്തിനൊപ്പം പിടിച്ചുനില്ക്കുവാൻ ഏറെ പ്രയാസമായിരുന്നു. യവനികയിൽ താൻ അഭിനയിച്ച കഥാപാത്രത്തിന്‍റെ വിജയത്തിൽ സംവിധായകൻ കെ.ജി. ജോർജിന്‍റെ വലിയ പങ്കുണ്ട്. അഭിനയത്തിന്‍റെ സൂക്ഷ്മാംശങ്ങൾ തനിക്ക് പറഞ്ഞു മനസിലാക്കി തന്നിരുന്നുവെന്നും ജലജ പറഞ്ഞു.

തുടർന്ന് കെ.ജി. ജോർജിന്‍റെ സ്വപ്ന സന്നിഭമായ ചലച്ചിത്ര ഭാഷ്യം എന്ന വിഷയത്തെ കുറിച്ച് കലാനിരൂപകൻ ഇ. ജയകൃഷ്ണൻ പ്രസംഗിച്ചു. നോവലിസ്റ്റ് നന്ദൻ പ്രസംഗിച്ചു. ഓർമ ഫൗണ്ടേഷൻ സ്ഥാപകൻ മേലില രാജശേഖർ സ്വാഗതം ആശംസിച്ചു.