വൈകല്യങ്ങൾക്കിടയിലും തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടർന്ന് ജെ. ചിത്ര
Wednesday, September 25, 2024 6:53 AM IST
എസ്. രാജേന്ദ്രകുമാർ

വിഴിഞ്ഞം: വൈകല്യങ്ങൾ ഒന്നിനും ഒരു പ്രതിബന്ധമല്ല, നിശ്ചയദാർഢ്യവും ഉറച്ച മനസുമുണ്ടെങ്കിൽ എന്തും നേടാമെന്ന് തെളിയിച്ച് ജെ. ചിത്ര. കഷ്ടപ്പാടുകൾക്കും പ്രാരാബ്ദങ്ങൾക്കുമിടയിലും തെട്ട തെല്ലാം പൊന്നാക്കിയുള്ള 32 കാരിയുടെ ജൈത്രയാത്ര തുടരുകയാണ്.

വിധി ജന്മനാ സമ്മാനിച്ച അംഗവൈകല്യങ്ങൾ മറന്ന് ആയോധനകലകളിലും പഠനത്തിലും മികവ് തെളിയിച്ച ചിത്ര ഇക്കഴിഞ്ഞ 20ന് തൃശൂരിൽ നടന്ന സംസ്ഥാന പാരാനീന്തൽ മത്സരത്തിൽ കന്നിയങ്കത്തിനിറങ്ങിയ മൂന്നിനങ്ങളിലും സ്വർണനേട്ടം കൈവരിച്ച് മിന്നും താരമായി.

50 മീറ്റർ ഫ്രീ സ്റ്റൈലിലും 100, 50 മീറ്റർ ബാക് സ്ട്രോക്ക് എന്നിവയിലും സ്വർണംനേടിയ ചിത്രക്ക് അടുത്തമാസം ഗോവയിൽ നടക്കുന്ന ദേശീയ മത്സരത്തിനായി കേരളത്തെ പ്രതിനിധികരിക്കുന്ന അഞ്ചു വനിതകളിൽ ഒരാളാകാനുള്ള ഭാഗ്യവും ലഭിച്ചു.

വിഴിഞ്ഞം മുല്ലൂർ പനനിന്ന തട്ടുവിള വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും ജയയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ചിത്ര. പിതാവിന്‍റെ മരണം ഏല്പിച്ച ആഘാതത്തിലും തളരാതെയുള്ള പ്രയാണത്തിൽ പഠനത്തിലും പിന്നോട്ട് പോകാൻ ഈ മിടുക്കി തയാറല്ല.

തിരുവനന്തപുരം സിഇടിയിലെ മൂന്നാം സെമസ്റ്റർ എംടെക് എൺവയോൺമെന്‍റൽ എൻജിനീയറിംഗ് വിദ്യാർഥിനിയാണ്. എല്ലാകാര്യങ്ങളിലും കരുത്തായി അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണയും പ്രോത്സാഹനവുമുണ്ട്. ‌


കുളത്തൂർ മൺവിള സോബെക് സ്വിമ്മിംഗ് പൂളിലെ അധ്യാപകരായ മധുസൂദനൻ നായർ, ബിജുമോൻ, വരുൺ, ശ്യാം എന്നിവരുടെ ശിക്ഷണത്തിലാണ് ചിത്ര നീന്തൽ പരിശീലിച്ചത്. വൈകല്യങ്ങൾക്കിടയിലും സ്വയംപ്രതിരോധത്തിനായി അഭ്യസിച്ച കരാട്ടെയിലും ജൂഡോയിലും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായതും ചിത്രയുടെ ജീവിതനേട്ടങ്ങളിൽ ഒന്നായി.

2015-ൽ വയനാട് കല്പറ്റയിൽ നടന്ന ഇന്‍ഡോ - ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജപ്പാൻ വിഭാഗമായ കെന്യൂരിൽ സ്വർണനേട്ടത്തോടെ എതിരാളിയെ നിലംപരിശാക്കി. 2016-ൽ വടകരയിൽ നടന്ന സൗത്ത് ഇന്ത്യൻ ചാംപ്യൻഷിപ്പിലും സ്വർണത്തിൽ കുറഞ്ഞൊരുനേട്ടം ചിന്തിക്കാനായില്ല.

അതേവർഷം വയനാട് കൽപ്പറ്റയിൽ നടന്ന ജൂഡോ ജില്ലാ ചാപ്യൻഷിപ്പിൽ വെങ്കല മെഡലും കരസ്ഥമാക്കി. പാഴ്ക്കുപ്പികളിൽ കലാരൂപങ്ങൾ ഉണ്ടാക്കി അതിൻ്റെ പേറ്റന്‍റ് നേടാൻ കഴിഞ്ഞത് ചിത്രയുടെ മറ്റൊരു നേട്ടമായി.

കുറവുകൾ ഒന്നിനും ഒരു തടസമല്ലെന്നു പറയുന്ന ചിത്രയ്ക്ക് ക്ലാസ് അഡ്വൈസർ എസ്. സുമിയുടെയും എൻജിനിയറിംഗ് വിഭാഗത്തിലെ അധ്യാപകരുടെയും സഹപ്രവർത്തകരുടെയുമെല്ലാം പിന്തുണയുമുണ്ട്. ഏക സഹോദരൻ - വിഷ്ണു.