ആജീവനാന്ത പത്രാധിപരുടെ ജന്മനാട്ടില്‍ നാടുകടത്തല്‍ ആചരണം പേരിനു മാത്രം
Thursday, September 26, 2024 6:41 AM IST
നെയ്യാറ്റിന്‍കര : സ്വദേശാഭിമാനി പാര്‍ക്കിലെ അര്‍ധകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന. അനുസ്മരണ സമ്മേളന പരന്പര. അനീതിക്കും അഴിമതിക്കുമെതിരെ തൂലിക ചലിപ്പിച്ച ആജീവനാന്ത പത്രാധിപരെ നാടു കടത്തിയതിന്‍റെ 114-ാം വാര്‍ഷിക ദിനമായ ഇന്ന് ജന്മനാട്ടില്‍ അരങ്ങേറുന്നത് ഈ പതിവു കാഴ്ചകള്‍ മാത്രം.

തിരുവിതാംകൂറിന്‍റെ ചരിത്രത്തിലെ പ്രധാന ഏടായ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നാടു കടത്തല്‍ എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണ്. അതേ സമയം, അദ്ദേഹത്തിന്‍റെ ഉജ്വലമായ ഓര്‍മകളെ തന്‍തലമുറകള്‍ക്കും വരുംതലമുറകള്‍ക്കും വ്യക്തമായി പരിചയപ്പെടുത്താന്‍ സഹായിക്കുന്ന യാതൊരു സ്മാരകങ്ങളും നിലവിലില്ലായെന്നതും ഖേദകരമായ യാഥാര്‍ഥ്യം.

പത്രപ്രവര്‍ത്തകന്‍ എന്നതിനൊപ്പം വൃത്താന്ത പത്രപ്രവര്‍ത്തനം അടക്കമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഭാഷാപണ്ഡിതനുമായിരുന്നു അദ്ദേഹം. ഇപ്പോഴത്തേതു പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായമോ ആശയവിനിമയ സംവിധാനങ്ങളുടെ വിപുലമായ സാന്നിധ്യമോ ഇല്ലാതിരുന്ന കാലത്ത് മഹാത്മാ ഗാന്ധിയെയും കാറല്‍ മാര്‍ക്സിനെയും മലയാളത്തില്‍ ആദ്യമായി പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയതും സ്വദേശാഭിമാനിയാണ്.

അന്നത്തെ ദിവാന്‍ പി. രാജഗോപാലാചാരിയുടെയും കൂട്ടരുടെയും ദുഷ് ചെയ്തികള്‍ക്കെതിരെ കുറിക്കു കൊള്ളുന്ന വാക് പ്രയോഗങ്ങളാല്‍ സമൃദ്ധമായ മുഖപ്രസംഗങ്ങളിലൂടെ നിശിതമായി വിമര്‍ശിച്ച സ്വദേശാഭിമാനിയുടെ മാധ്യമധര്‍മം അംഗീകരിക്കാന്‍ സ്വാഭാവികമായും അധികാരികള്‍ക്കാവുമായിരുന്നില്ല.


വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റര്‍ നെയ്യാറ്റിന്‍കര സ്വദേശി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്നും രാജശാസന പ്രകാരം നാടുകടത്താനുള്ള കരുനീക്കത്തിന് ദിവാന്‍ തന്നെ നേതൃത്വം നല്‍കി.

ഭയകൗടില്യലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് ആഹ്വാനം ചെയ്ത ധീരനായ പത്രാധിപരെ 1910 സെപ്തംബര്‍ 26ന് രാജ്യാതിര്‍ത്തിയായ ആരല്‍വായ് മൊഴിക്കപ്പുറത്തേയ്ക്ക് നാടു കടത്തി. പിന്നീട് അദ്ദേഹം തിരുവിതാംകൂറിലേയ്ക്ക് മടങ്ങി വന്നിട്ടില്ല.

കണ്ണൂര്‍ പയ്യാന്പലത്ത് ആ പോരാട്ട ജീവിതം എന്നെന്നേക്കുമായി അവസാനിച്ചു. അദ്ദേഹം കൊളുത്തിയ സമരവീര്യത്തിന്‍റെ ദീപശിഖയാണ് രാജാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേയ്ക്കുള്ള മാറ്റത്തിന്‍റെ ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്.

എന്നാല്‍ സചേതനവും ഊര്‍ജസ്വലവുമായ ആ ജീവിതത്തിന്‍റെ കര്‍മകാണ്ഡങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഉചിതമായ സ്മാരകങ്ങളൊന്നും യാഥാര്‍ഥ്യമാക്കാന്‍ ജന്മനാട്ടിലെ അധികാരികള്‍ പോലും പരിശ്രമിച്ചിട്ടില്ലായെന്നതും വാസ്തവം.

പഠനഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മറ്റു പലതിനെയും പോലെ ഇപ്പോഴും നോക്കെത്താ ദൂരത്ത് തന്നെയാണ്.