സർക്കാരിനെതിരേ കുറ്റവിചാരണയുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ
Wednesday, September 25, 2024 6:53 AM IST
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് 100 മാസം തികയുന്പോൾ വ്യത്യസ്ത സമര പരിപാടിയുമായി കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതീകാത്മക കുറ്റവിചാരണ നടപ്പാക്കും. എൽഡിഎഫ് ഭരണം തകർത്തെറിഞ്ഞ കേരളത്തിനു നീതി ലഭിക്കാൻ സർക്കാരിന്‍റെ 100 കുറ്റങ്ങൾ ചാർത്തി പ്രതീകാത്മക കുറ്റവിചാരണ നടത്തും. 26ന് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

നിഷേധിക്കപ്പെട്ട ഏഴുഗഡു ഡിഎ, ഡിഎ കുടിശിക, ശന്പള പരിഷ്കരണം, ശന്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ, സ്റ്റാറ്റ്യൂറ്ററി പെൻഷൻ, സർവീസ് വെയിറ്റേജ്, സിസിഎ, 15 മാസശന്പളം തുടങ്ങി 100 കുറ്റങ്ങൾ ചാർത്തിയാണ് വിചാരണ. മെഡിസെപും ജീവാനന്ദവും കുറ്റവിചാരണയിൽ ഉൾപ്പെട്ടിട്ടുണ്ട്.


നീതികേടിന്‍റെ നൂറുമാസങ്ങൾ ഉയർത്തിക്കാട്ടിയാണു സമര പരിപാടികൾ. ഭരണ പരാജയം, ദുർഭരണം, ഭരണ ദുരിതം, ഭരണത്തിൻ മറവിൽ ഗുണ്ടായിസം, തട്ടിപ്പുകൾ, ഭരണത്തിന്‍റെ മാഫിയവത്കരണം, അഴിമതി തുടങ്ങിയ നിരവധി കാര്യങ്ങൾ സമരത്തിൽ ഉയർത്തിക്കാട്ടും.