വെള്ളൈക്കടവില്‍ നഗരസഭയുടെ മാലിന്യനീക്കം നിലച്ചു
Wednesday, September 25, 2024 7:05 AM IST
പേരൂര്‍ക്കട: വെള്ളൈക്കടവ് ഭാഗത്തെ മാലിന‍്യം നീക്കുന്ന നടപടി തിരുവനന്തപുരം നഗരസഭ അവസാനിപ്പിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ. വട്ടിയൂര്‍ക്കാവിന്‍റെയും വിളപ്പില്‍ പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്താണ് മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നത്. ഹരിതകര്‍മസേന വീടുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ചാക്കുകളിലുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ചാക്കുകെട്ടുകള്‍ മരക്കൂട്ടങ്ങള്‍ക്കു സമീപം കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ക്കു പരാതിയുണ്ട്. അറവുശാല മാലിന‍്യവും പച്ചക്കറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി സാമൂഹികവിരുധർ നിക്ഷേപിക്കുകയാണ്. ഇതോടെ പ്രദേശത്ത് തെരുവ്നായ ശല‍്യം വർധിച്ചതായും നാട്ടുകാർ പറയുന്നു.


മാലിന‍്യകൂമ്പാരത്തിൽ നിന്ന് ആഹാരം അന്വേഷിച്ചെത്തുന്ന തെരുവ്നായ്ക്കൾ രാത്രിയാത്രികര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. വെള്ളൈക്കടവ് ജംഗ്ഷനു സമീപവും ചാക്കുകെട്ടുകളിൽ മാലിന‍്യം കിടക്കുന്നുണ്ട്.

ഇവ ഹരിതകര്‍മ സേന യഥാസമയം നീക്കം ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഒരു വാര്‍ഡിന്‍റെ പരിധിയില്‍ വരുന്ന മാലിന്യം ഒന്നിച്ച് വാഹനങ്ങളില്‍ കയറ്റി പോകുന്നതിനാണ് ഇവ വിവിധ സ്ഥലങ്ങളിലായി കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നത്.
ചില സ്ഥലങ്ങളിലെ ചാക്കുകെട്ടുകള്‍ നായ്ക്കള്‍ കടിച്ചുവലിച്ച് റോഡില്‍ കൊണ്ടിടുന്നതായും പരാതിയുണ്ട്. നഗരസഭ അടിയന്തരമായി ഇടപെട്ട് കൃത്യമായി മാലിന്യം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.