സുരക്ഷിത ടൂറിസം കടലാസില്‍ മാത്രം; അപകട ഭീഷണി ഒഴിയാതെ ആയിരവല്ലിക്കടവ്
Thursday, September 26, 2024 6:32 AM IST
പേരൂര്‍ക്കട: ടൂറിസവും സുരക്ഷിതത്വവും കടലാസില്‍ ഉറങ്ങുമ്പോള്‍ ഭീഷണിയൊഴിയാതെ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട്ടിലെ ആയിരവല്ലിക്കടവ്. നിരവധി ജീവനുകള്‍ പൊലിഞ്ഞ, കിള്ളിയാര്‍ ഒഴുകുന്ന ആയിരവല്ലി ക്ഷേത്രത്തിനു സമീപത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗമാണ് മേലേക്കടവ് എന്ന പേരില്‍ അറിയപ്പെടുന്ന ആയിരവല്ലിക്കടവ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ മുങ്ങിമരിച്ചവരുടെ കണക്ക് ഔദ്യോഗികമായി 12 ആണ്.

എന്നാല്‍ അനൗദ്യോഗികമായി ഇതിന്‍റെ ഇരട്ടിയോളം വരുമെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ പ്രദേശത്ത് കുളിക്കാനെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.

അടിക്കടി പ്രദേശത്ത് അപകട മരണങ്ങള്‍ നേരിട്ടുകണ്ട് മനം മടുത്തതോടെ മൂന്നാംമൂട്ടിലെ ചുമട്ടുതൊഴിലാളി യൂണിയന്‍ മരിച്ചവരുടെ ചിത്രങ്ങള്‍ പതിച്ച ഒരു ബോര്‍ഡ് സ്വന്തം ചെലവില്‍ സ്ഥാപിച്ചു.

കടവില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു ഇത്. എന്നിട്ടും ഫലമുണ്ടായില്ല. വി.കെ പ്രശാന്ത് എംഎല്‍എ ഒരു വര്‍ഷത്തിനു മുമ്പ് ഇവിടം സന്ദര്‍ശിക്കുകയും പ്രദേശത്തെ ടൂറിസം മേഖലയാക്കുമെന്നും, സുരക്ഷാവേലികള്‍ സ്ഥാപിക്കുമെന്നും, പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നുമൊക്കെ അറിയിച്ചിരുന്നു.


എന്നാല്‍ ഇത്രയും നാളായിട്ടും ഇവയെല്ലാം ഉറപ്പുകളായി കടലാസുകളില്‍ അവശേഷിക്കുന്നു. ദൂരെസ്ഥലങ്ങളില്‍ നിന്നു വിനോദയാത്രയ്‌ക്കെത്തുന്നവരാണ് കടവിലിറങ്ങി കുളിക്കുന്നവരില്‍ കൂടുതലും. സമീപവാസികളും ഇക്കൂട്ടത്തിലുണ്ട്. പാറക്കെട്ടുകള്‍ നിറഞ്ഞ, ഒഴുക്കു തീരെ കുറഞ്ഞ ഭാഗം സുരക്ഷിതമെന്നു കരുതി ഇറങ്ങുന്നവരാണ് അടിയൊഴുക്കിൽപ്പെടുന്നത്.

എംഎല്‍എയുടെ നേതൃത്വത്തില്‍ അടിയന്തരമായി യോഗം കൂടി ഒരുവര്‍ഷമാകുമ്പോഴും ഇവിടെ ഒരു അപകടസൂചനാ ബോര്‍ഡ് പോലും അധികൃതരുടെ വകയായി സ്ഥാപിച്ചിട്ടില്ല എന്നതാണ് വിരോധാഭാസം. മൂന്നാംമൂട് റോഡ് നേരേ വന്നിറങ്ങുന്നത് ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ ഈ കടവിലേക്കാണ്.

മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്താനായി ഇറങ്ങുന്നവരും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മൂന്നാംമൂട് കടവിന്‍റെ സുരക്ഷിതത്ത്വം ഇനി എന്നുണ്ടാകുമെന്നത് നാട്ടുകാര്‍ക്കു മുന്നില്‍ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.