ജലസാന്പിള്‍ പരിശോധനാഫലം വൈകുന്നതില്‍ ആക്ഷേപം
Wednesday, September 25, 2024 6:53 AM IST
നെയ്യാറ്റിന്‍കര: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതിയന്നൂര്‍ പഞ്ചായത്തിലെ ഒരു യുവാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെട്ടിയടച്ച കുളം ഇതുവരെയും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നു കൊടുത്തിട്ടില്ല. കുളത്തില്‍നിന്നു ശേഖരിച്ച ജലത്തിന്‍റെ പരിശോധന ഫലം ലഭിച്ചാലേ നിലവിലുള്ള നിയന്ത്രണം ഒഴിവാക്കാനാവൂവെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സംഭവ ത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ഉയരുന്നു.

അതിയന്നൂര്‍ പഞ്ചായത്തിലെ പൂതംകോട് കണ്ണറവിള അനൂപ് ഭവനില്‍ അഖിലി (27) ന്‍റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്താലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കാവിന്‍കുളം പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്നു പഞ്ചായത്ത് ഉത്തര വ് പുറപ്പെടുവിച്ചത്. ജലം ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അഖിലിന് രോഗം ബാധിച്ചതെന്നും സമീപവാസികളായ മറ്റുചിലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായത് ഈ കുളത്തില്‍ മുങ്ങിക്കുളിച്ചതിനാലാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ ക്രമേണ ശക്തമായി.

കുളത്തില്‍നിന്നും ആദ്യം ശേഖരിച്ച ജലത്തിന്‍റെ സാന്പിള്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. കുളത്തിലെ ജലത്തില്‍ രോഗാണുവില്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും അതു പൂര്‍ണമായി അംഗീകരിക്കാന്‍ അപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണം തദ്ദേശീയരും മറ്റും തയാറായതുമില്ല. കുളത്തിലെ ജലത്തിന്‍റെ സാന്പിള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കായി ശേഖരിച്ചു.


എന്നാല്‍ ആ പരിശോധനാ ഫലം ഇപ്പോഴും ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം പരിഗണിച്ചാണ് കുളം പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന അറിയിപ്പു നല്‍കിയിട്ടുള്ളതെന്നും ഇനി ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കുളം വീണ്ടും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കാനാവൂ എന്നും പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊടങ്ങാവിള വിജയകുമാര്‍ ദീപികയോട് പറഞ്ഞു.

കാവിന്‍കുളം സ്ഥിതി ചെയ്യുന്ന വാര്‍ഡിലും സമീപ വാര്‍ഡുകളിലും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വേ നടത്തുകയും വീടുകളിലെ കിണറുകള്‍ അടക്കമുള്ള ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ ചെയ്യുകയുമുണ്ടായി. രോഗം സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കാമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പിലായിട്ടില്ല.

കാവിന്‍കുളത്തിന്‍റെ സമീപവാസികളെ സംബന്ധിച്ചിടത്തോളം തുണി നനയ്ക്കാനടക്കമുള്ളതിന് ആശ്രയിക്കുന്ന ജലസ്രോതസാണത്. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന കുളം ഇനി കാര്യക്ഷമമായി ശുചീകരിച്ച ശേഷമേ ഉപയോഗിക്കാൻ സാധി ക്കു. കുളത്തിലെ സാന്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് ആദ്യം അയച്ചപ്പോള്‍ അധികം വൈകാതെ ഫലം ലഭിക്കുകയും പിന്നീട് അയച്ചതിന്‍റെ ഫലം വല്ലാതെ വൈകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കണെന്നാണ് നാട്ടുകാ രുടെ ആവശ്യം.