നെയ്യാറിലെ മീൻ പിടിക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന്
Wednesday, September 25, 2024 7:05 AM IST
കാട്ടാക്കട: നെയ്യാറിൽ മത്സ‍്യങ്ങൾ ചത്തുപൊങ്ങുന്നതിന് പിന്നാലെ മീൻപിടിക്കുന്നതിലും വിൽക്കാനുമായി തയാറാക്കിയ സർക്കാർ പദ്ധതി വനം വകുപ്പിന്‍റെ ഇടപെടലിൽ പ്രതിസന്ധിയിലായെന്ന് ആരോപണം. കഴിഞ്ഞ ഒന്നര വർഷത്തിനിടെ എട്ട് ലക്ഷത്തോളം വിവിധ ഇനങ്ങളിൽപ്പെട്ട മൽസ്യകുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചത്.

എന്നാൽ മത്സ‍്യങ്ങൾ ചത്തുപൊങ്ങുന്ന പ്രതിഭാസം ഉണ്ടായതോടെ മീൻപിടിക്കുന്നത് വനം വകുപ്പിലെ ചിലർ മനപ്പൂർവം തടയുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓരോ ആറുമാസം കൂടുമ്പോഴും മത്സ‍്യങ്ങളെ പിടികൂടാനായിരുന്നു പദ്ധതിയിട്ടിരുന്നത്.


അണക്കെട്ട് വരുന്നത് വനത്തിലാണെന്നും അതിനാൽ ഡാമിൽ നിക്ഷേപിച്ച മത്സ‍്യങ്ങളെ വന്യജീവികളായി പരിഗണിക്കേണ്ടി വരുമെന്നും അതിനാൽ ഇവയെ പിടിക്കാൻ നിയമം അനുവദിക്കില്ലെന്ന ന്യായവും വനം വകുപ്പ് പറയുന്നതായി നാട്ടുകാർ.

ഇതോടെ മത്സ‍്യം പിടിക്കാനുള്ള സർക്കാർ പദ്ധതിക്ക് സർക്കാരിന്‍റെ വകുപ്പ് തന്നെ പാര പണിയുന്നതായാണ് ആരോപണം.