തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം: നിയന്ത്രണങ്ങൾ ഇനിയും കടുക്കുമെന്ന ആശങ്കയിൽ ജനം
Thursday, September 26, 2024 6:32 AM IST
വിഴിഞ്ഞം: കോസ്റ്റൽ റഗുലേഷൻ സോണിൽ ഇളവുകൾ പ്രതീക്ഷിച്ച തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം. നേരത്തെ സിആർ ഇസഡ് -2ൽ ആയിരുന്ന ചില പഞ്ചായത്തുകൾ പുതിയ തീരുമാനം പ്രകാരം കൂടുതൽ നിയന്ത്രണങ്ങളുള്ള സിആർ ഇസഡ് - 3 ൽ ആയതായാണ് പരാതി.

പുതിയ തീരുമാനപ്രകാരം വീടുകളുടെ നിർമാണത്തിനു കാര്യമായ തടസം സൃഷ്ടിക്കുന്നില്ലെന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇതിനും തീരദേശ പരിപാലന അഥോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാണ്. ജില്ലയിൽ ഇളവ് പ്രതീക്ഷിച്ച് കാത്തിരുന്ന വെങ്ങാനൂർ, കോട്ടുകാൽ, കരുംകുളം, പൂവാർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ പുതിയതീരുമാനം ബാധിക്കുമെന്ന് അധികൃതർ പറയുന്നു.

സിആർ ഇസഡ് മൂന്നിൽപ്പെട്ട പഞ്ചായത്തുകളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി പോലും ലഭിക്കില്ലെന്നതാണു തിരിച്ചടി. ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പഞ്ചായത്തായ കരുംകുളം പഞ്ചായത്തിലെ ആകെയുള്ള 18 വാർഡുകളിൽ 16 ഓളം വാർഡുകളും നിയന്ത്രണ മേഖലയിലായി.

4.5 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ളതും 30000 ത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ കരുകുളം പഞ്ചായത്തിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് മത്സ്യബന്ധനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രിയിച്ച ജീവിക്കുന്നവരാണ്. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ, അമ്പലത്തുമൂല വാർഡുകളും മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.

തീരദേശത്ത് ചെറുഭവനങ്ങൾ പണിതു ജീവിക്കുന്ന ഇവിടത്തെ ആളുകൾക്ക് ഏറ്റവും ആവശ്യമായ സ്കൂൾ, ക്ളിനിക്, ആശുപത്രി, ബാങ്ക് എന്നിവയ്ക്കും വാണിജ്യ വ്യാപാര ആവശ്യങ്ങൾക്കും വിനോദ നിർമാണ ഉപാധികൾക്കും ആവശ്യമായ കെട്ടിടങ്ങൾക്കും അനുമതി ലഭിക്കാതെ വരുന്നതു സാധാരണ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയിലാണ്. നിലവിലുള്ള പോസ്റ്റാഫീസ്, ആശുപത്രി, സ്കൂൾ, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ പഴക്കമേറിയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.


പുതിയ കെട്ടിടങ്ങൾ നിർമിക്കാനാവാതെ വന്നതോടെ പല സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്കു മാറിപ്പോകാനുള്ള ശ്രമവും നടക്കുന്നുണ്ട്. കേരളം അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിക്കുകയും കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയും ചെയ്ത തീരദേശ പരിപാലന പദ്ധതി കുറ്റമറ്റതല്ലെന്നാണ്ആക്ഷേപം .

ജില്ലയിൽ അറ്റോമിക് മിനറൽസ് ശേഖരം ഉണ്ടെന്ന പേരിൽ സിആർ ഇസഡ് മൂ ന്നിലായ വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തുകൾക്ക് ഇത് സംബന്ധിച്ച് ഒരു ധാരണയുമില്ല. ഇതു സംബന്ധിച്ച് ഒരു പഠന റിപ്പോർട്ടും പഞ്ചായത്തുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കരുംകുളം പഞ്ചായത്ത് മുൻ പ്രസിഡന്‍റും നിലവിൽ പഞ്ചായത്തംഗവുമായ പുഷ്പം സെെമണും വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ആർ.എസ്. ശ്രീകുമാറും പറയുന്നു.

പദ്ധതിയുടെ പേരിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള പൂർണ വിവരമറിയാൻ ഇനിയും ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്നാണ് ബന്ധപ്പെട്ടവർ പഞ്ചായത്ത് അധികൃതർ ക്ക് നൽകിയ മറുപടി.