തകര്‍ന്നു തരിപ്പണമായി മൂന്നാംമൂട്- ആയിരവല്ലി ക്ഷേത്രം റോഡ്
Wednesday, September 25, 2024 7:05 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വാഴോട്ടുകോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൂന്നാംമൂട്-ആയിരവല്ലി ക്ഷേത്രം റോഡ് തകര്‍ന്നു തരിപ്പണമായി. രണ്ടു വര്‍ഷത്തിനു മുമ്പ് റീടാര്‍ ചെയ്ത മൂന്ന് കിലോമീറ്ററോളം വരുന്ന റോഡാണ് ഇപ്പോൾ പൂര്‍ണമായി തകര്‍ന്നത്.

പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി യാത്രക്കാർ പറയുന്നു. മൂന്നുകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡില്‍ അഞ്ചോളം കൊടുംവളവുകളുണ്ട്.

ഈ ഭാഗത്താണ് പ്രധാനമായും റോഡ് തകര്‍ന്നു കിടക്കുന്നത്. തിരുവനന്തപുരം നഗരസഭ അടിയന്തരമായി റോഡ് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.


നിരവധി ആരാധനാലയങ്ങളും രണ്ടു സ്‌കൂളുകളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന റോഡിനാണീ ദുര്‍ഗതി. ആയിരവല്ലി ക്ഷേത്രത്തിനു സമീപംവരെയും റോഡ് തകര്‍ന്നു കിടക്കുന്നത് ഇരുചക്രവാഹന യാത്രികരെയാണ് പ്രധാനമായും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിൽ അപകട സാധ‍്യത വർധിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. റോഡിന്‍റെ ശോച‍്യാവസ്ഥ പരിഹരിക്കാൽ എംഎല്‍എയും വാര്‍ഡ് കൗണ്‍സിലറും അടിയന്തരമായി ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.