ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Thursday, July 25, 2024 6:36 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ പ്രതിജ്ഞാബദ്ധരാകണമെന്നു സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായുള്ള വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ സന്പദ്വ്യവസ്ഥയുടെ ചലനത്തിന് ജീവനക്കാരിൽ പണം എത്തേണ്ടത് ആവശ്യമാണ്. അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ ജനകീയ സർക്കാർ പരാജയപ്പെടുവാൻ പാടില്ലെന്നും ബജറ്റിൽ കേന്ദ്രം കേരളത്തോടു കാണിച്ച അവഗണന ഉൾക്കൊള്ളാവുന്നതിനുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.


12-ാം ശന്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, 11-ാം ശന്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ സാന്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ്, ജില്ലാ വൈസ് പ്രസിഡന്‍റ് ഷാജഹാൻ, സംസ്ഥാന ട്രഷറർ വിമൽ കുമാർ, കെ.എസ്. സജികുമാർ, ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് കെ.എൽ. സോയ. സംസ്ഥാന കമ്മിറ്റി അംഗം ബി.എസ്. സുമൻ തുടങ്ങിയവർ പ്രസംഗിച്ചു.