മംഗലപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്ത്
Thursday, July 25, 2024 6:36 AM IST
മംഗലപുരം: മംഗലപുരം തലയ് ക്കോണത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. ഇന്ന ലെ രാവിലെ ഏഴോടെ തുടങ്ങിയ ശ്രമം വൈകിയും തുടരുന്നു. ഒരാഴ്ച മുൻപ് കാട്ടുപോത്തിനെ വീടുകളുടെ പരിസരത്തും കാടുപിടിച്ചു കിടക്കുന്ന ടെക്ക്നോസിറ്റിയുടെ സ്ഥല ത്തും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമായാണ് കാട്ടുപോത്ത് താവളം ഉറപ്പിച്ചിരുന്നത്.

മംഗലപുരം ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ കാട്ടുപോത്ത് മേഞ്ഞുനടക്കുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും മൊബൈലിൽ പകർത്തിയതാണ് പുറത്ത് വരാൻ ഇടയായത്.

ആദ്യം പശുവാണെന്നു കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന സംശയം ഉയർന്നു. തുടർന്ന് നാട്ടുകാർ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു. കാൽപ്പാടുകൾ കണ്ടാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. ശേഷം നാല് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. തെരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.


കാരമൂട് പള്ളിപ്പുറം സിആർപിഎഫ് റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. ജനവാസ മേഖല ആയതിനാൽ ആവശ്യമെങ്കിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. ഡ്രോൺ ഉപയോഗിക്കും തെരച്ചിൽ നടത്തി. തഹസിൽദാർ, പഞ്ചായത്ത് അധികൃതർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ്, അഗ്നിശമന സേന അടക്കം വലിയൊരു സംഘം സ്ഥലത്തെത്തിയിരുന്നു. കാട്ടു പോത്തിനെ കാണാൻ നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ഡിഎഫ്ഒ അനിൽ ആന്‍റ ണിയുടെ നേതൃത്വത്തിൽ അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി എന്നിവിടങ്ങളിൽ നിന്നും അൻപതിലധികം വനപാലകരും റാപിഡ് റെസ് പോൻസിബിൾ ടീമും സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരം തെരച്ചിൽ അവസാനിപ്പിച്ചു