എൽഡിഎഫ് സമരം കെട്ടിട നന്പർ നൽകാത്തതിനാലെന്ന് കോണ്‍ഗ്രസ്
Sunday, September 22, 2024 3:05 AM IST
മുട്ടം: പഞ്ചായത്തിനെതിരേ എൽഡിഎഫ് പ്രഖ്യാപിച്ച സമരം ക്രമവിരുദ്ധ കെട്ടിടത്തിന് നന്പർ നൽകാത്തതിലുള്ള വിരോധം മൂലമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മറ്റിയിൽ നിയമവിരുദ്ധമായി നിർമിച്ച കെട്ടിടത്തിന് നന്പർ നൽകണമെന്ന് ഇടതുപക്ഷ മെംബർ ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ മന്ത്രി നടത്തിയ അദാലത്തിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും അനുമതി നൽകാത്തതിനെത്തുടർന്നാണ് വീണ്ടും പഞ്ചായത്തിൽ അപേക്ഷ വന്നത്.

കെട്ടിട നന്പറും ലൈസൻസും നൽകാൻ കഴിയില്ലെന്ന നിലപാട് പഞ്ചായത്ത് സെക്രട്ടറിയും സ്വീകരിച്ചു. ഇതിലുള്ള വിരോധം മൂലമാണ് പഞ്ചായത്തിനെതിരെയുള്ള സമര പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നിയമ വിരുദ്ധമായി നിർമിച്ചതും വിജിലൻസ് അന്വേഷണം നേരിടുന്നതുമായ ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസയ്ക്ക് കെട്ടിടനന്പർ നൽകണമെന്നാണ് സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.


ഇതുൾപ്പടെ മറ്റാവശ്യങ്ങളിൽ ഒന്നിനും ഇടതുപക്ഷത്തെ നാലംഗങ്ങളും വിയോജിപ്പ് നാളിതുവരെ രേഖപ്പെടുത്തിയിട്ടുമില്ല. പഞ്ചായത്തിലെ കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമായാണ് ടാക്സി സ്റ്റാന്‍റിലെ ഉൾപ്പെടെ കെട്ടിടങ്ങൾ നിർമിച്ചത്. യോഗത്തിൽ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷൈജ ജോമോൻ, നേതാക്കളായ എൻ.കെ. ബിജു, ബേബി വണ്ടനാനി, എൻ.കെ. അജി, വി.എം. തിലകൻ, മൈക്കിൾ പുരയിടം എന്നിവർ പ്രസംഗിച്ചു.