ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Friday, September 20, 2024 11:56 PM IST
കട്ടപ്പന: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് മൈലാടുംപാറ എം.ആർ. രതീഷ്കുമാറിന്‍റെയും സൗമ്യയുടെയും മകൻ അസൗരേഷി(അക്കു-12)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് ഇരട്ടയാർ തുരങ്കമുഖത്തെ കോൺക്രീറ്റ് ഗ്രില്ലിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ അമ്മാവനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. കുട്ടിക്കൊപ്പം വെള്ളത്തിൽ അകപ്പെട്ട ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതൃസഹോദരിയുടെ പുത്രൻ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പൻ-രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷി (അമ്പാടി-13) നെയും ഇതിനു സമീപത്തുനിന്ന് അപകട ദിവസം തന്നെ നാട്ടുകാർ കരയ്ക്കെടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രജിതയുടെയും രതീഷ്കുമാറിന്‍റെയും അച്ഛൻ ഇരട്ടയാർ ചേലയ്ക്കൽക്കവല മൈലാടുംപാറ രവീന്ദ്രന്‍റെ വീട്ടിൽ ഓണാവധിക്ക് എത്തിയതായിരുന്നു കുട്ടികൾ. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് അപകടം നടന്നത്.

രണ്ടാമത്തെ കുട്ടി വളകോട് സ്വദേശി അസൗരേഷിനെ വ്യാഴാഴ്ചത്തെ തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വ്യാഴാഴ്ച നടത്തിയ തെരച്ചിൽ വെളിച്ചക്കുറവു മൂലം വൈകുന്നേരം ആറോടെ അവസാനിപ്പിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചു. ക ുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലം മുതൽ 500 ലധികം മീറ്റർ അകലെയുള്ള ടണൽ വരെ സ്ക്യൂബ ടീം തെരച്ചിൽ നടത്തി.


തുടർന്ന് ഡ്രോൺ സംഘത്തെ സ്ഥലത്തെത്തിച്ച് ഇരട്ടയാറ്റിൽനിന്നു ടണലിലേക്ക് ഡ്രോൺ കടത്തിവിട്ട് പരിശോധിക്കാൻ ശ്രമം നടത്തി. വെള്ളത്തിന്‍റെ മർദം കൂടുതലായതിനാലും ശക്തമായ ഇരുട്ട് അനുഭവപ്പെട്ടതിനാലും ഡ്രോൺ പരിശോധന വിഫലമായി.

തുടർന്ന് തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്നും എത്തിയ സ്കൂബ ടീം അഞ്ചുരുളി ജലാശയത്തിൽ ആഴത്തിൽ തെരച്ചിൽ നടത്തി. എന്നാൽ, വൈകുന്നേരത്തോടെ വെള്ളിയാഴ്്ചത്തെ തെരച്ചിൽ അവസാനിപ്പിച്ചു.

തുടർന്ന് സംഘം മടങ്ങാൻ ഒരുങ്ങവേയാണ് ഇരട്ടയാർ ടണലിന്‍റെ ഗ്രില്ലിൽ കുട്ടിയുടെ മൃതദേഹം ബന്ധു കണ്ടെത്തിയത്. ഉടൻ ഫയർഫോഴ്സ് സംഘം അവിടേക്ക് തിരിക്കുകയും മൃതദേഹം കരക്കെടുത്ത് ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ നടത്തുകയും ചെയ്തു. ടണലിൽ എവിടെയെങ്കിലും ഉടക്കി നിന്നു ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വിട്ടുകാർക്കൊപ്പം ഒരു നാട് മുഴുവനും. അതുൽ ഹർഷന്‍റെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടെയും സംസ്കാരം പിന്നീട് നടത്തും.