ബൈപാസ് നിർമാണം വേഗത്തിലാക്കണം: റെസിഡന്‍റ്സ് അസോ.
Sunday, September 22, 2024 3:05 AM IST
മുതലക്കോടം: കുന്നംമുതലക്കോടം ബൈപാ‌സ് നിർമാണം വൈകിപ്പിക്കാനുള്ളനീക്കത്തിനെതിരേ റെസിഡന്‍റ്സ് അസോസിയേഷനുകൾ. മുതലക്കോടത്തെ തൊടുപുഴയുടെ ഉപഗ്രഹ നഗരമാക്കാൻ കഴിയുന്ന റോഡാണ് കുന്നം മുതലക്കോടം ബൈപാ‌സ്. നഗരസഭയുടെ ടൗണ്‍ പ്ലാനിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിന്‍റെ നിർമാണത്തിനായി ബജറ്റിൽ ടോക്കണ്‍ വയ്ക്കുകയും നഗരസഭയിൽനിന്ന് അനുകൂല റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറുകയും ചെയ്തു. ഇതിനിടെയാണ് ബൈപാസ്‌സിനെതിരേ ചിലർ വ്യാജപ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുന്നതെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു.

മുതലക്കോടം ടൗണിന് നൂറുമീറ്റർ അകലെ കൂടിയാണ് ബൈപാസ് കടന്നു പോകുന്നത്. ഇതു മുതലാക്കോടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, സ്റ്റേഡിയംമുതലാക്കോടം സെന്‍റ് ജോർജ് പള്ളി എന്നിവിടങ്ങൾക്ക് അടുത്തു കൂടിയാണ് കടന്നുപോകുക ഇത് ഇവിടേക്കെത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടും.


കുറച്ചു ദൂരം ഒഴികെ മറ്റിടങ്ങളിൽ ഇപ്പോൾ തന്നെ റോഡ് ഉണ്ട്. റോഡ് ഇല്ലാത്ത ങ്ങളിൽ വീടുകൾ ഒഴിവാക്കേണ്ട സാഹചര്യവുമില്ല. റോഡ് കടന്നുപോകുന്ന വയൽ ഭാഗത്ത് ഫ്ലൈ ഓവർ പണിയാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന്‍റെ ശിപാർശ.

വയൽ നികത്തി കെട്ടിടം പണിത് വ്യാപാരം നടന്നുന്നവരാണ് നീർത്തട സംരക്ഷണം എന്നപേരിൽ ഇറങ്ങിയിട്ടുള്ളതെന്നും മുതലാക്കോടത്തിന്‍റെ വികസനം പിന്നോട്ടടിക്കാനുള്ളഇവരുടെ തന്ത്രം അധികൃതർ മന‌സിലാക്കണമെന്നും റെസിഡന്‍റ്സ് അസോസിയേഷനുകളുടെ പ്രസിഡന്‍റുമാരായ ജോസ് മേക്കുന്നേൽ, കെ.എസ്. ഹസൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.