കൗണ്‍സിൽ തീരുമാനം ലംഘിച്ച് കരാറുകാരന് ലക്ഷങ്ങൾ: വിജിലൻസ് അന്വേഷണം നടത്തും
Sunday, September 22, 2024 3:05 AM IST
തൊടുപുഴ: കൗണ്‍സിൽ തീരുമാനത്തിനു വിരുദ്ധമായി കരാറുകാരന് ലക്ഷങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ തൊടുപുഴ നഗരസഭ ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും.

പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ ബിൽത്തുകയുടെ പകുതി മാത്രം നൽകിയാൽ മതിയെന്ന കൗണ്‍സിൽ തീരുമാനം നിലനിൽക്കെ മുഴുവൻ തുകയും കരാറുകാരന് നൽകിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക കൗണ്‍സിൽ യോഗത്തിൽ ഈ വിഷയം ചൂടേറിയ ചർച്ചയായി. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്.നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കരാറുകളാണ് നൽകിയിരുന്നത്. ഇതിൽ ആൻസൽ എന്ന കരാറുകാരന്‍റെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇയാൾക്ക് നൽകാനുള്ള കരാർ തുകയിൽ 6,80,000 രൂപ അനുവദിക്കാനുള്ള ബില്ല് രണ്ടു മാസം മുന്പ് ചേർന്ന കൗണ്‍സിൽ യോഗത്തിൽ അജണ്ടയായി വന്നിരുന്നു.

എന്നാൽ ജോലി തൃപ്തികരമായി നടത്തിയിട്ടില്ലെന്ന് നിരവധി കൗണ്‍സിലർമാർ പരാതി ഉന്നയിച്ചതിനെത്തുടർന്ന് പകുതി തുക നൽകിയാൽ മതിയെന്ന് തീരുമാനിച്ചാണ് അന്നു കൗണ്‍സിൽ പിരിഞ്ഞത്.

നഗരസഭാ വാർഷിക പദ്ധതിയിൽ സ്ട്രീറ്റ് ലൈറ്റ് പരിപാലനം സംബന്ധിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാവിലെ ചേർന്ന പ്രത്യേക കൗണ്‍സിൽ യോഗത്തിലാണ് വിവാദം ഉയരുന്നത്. ഈ കരാറുകാരന് 83,000 രൂപ കൂടി നൽകാനുണ്ടെന്ന് എൻജിനിയറിംഗ് വിഭാഗം അറിയിച്ചു.


കൗണ്‍സിലർമാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ തുക വേണമെങ്കിൽ പിടിച്ചുവയ്ക്കാമെന്നും നിരതദ്രവ്യം നഗരസഭാ ഫണ്ടിലേക്ക് മുതൽക്കൂട്ടാമെന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
അപ്പോഴാണ് ശേഷിച്ച പണം മുഴുവൻ കൊടുത്ത കാര്യം കൗണ്‍സിൽ അറിയുന്നത്. പഴയ ബിൽ തുകയായ 6,80,000 രൂപയുടെ പകുതി നൽകിയാൽ മതിയെന്ന തീരുമാനം മുൻ ചെയർമാൻ സനീഷ് ജോർജ് ഓർമിപ്പിച്ചു.

ഇതോടെ കൗണ്‍സിലിനെ നോക്കുകുത്തിയാക്കി മുഴുവൻ തുകയും നൽകിയത് സംബന്ധിച്ച് പോലീസിന്‍റെ വിജിലൻസ് വിഭാഗം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു.

ചില ഉദ്യോഗസ്ഥർ കുടുങ്ങുമെന്ന് മനസിലാക്കിയ സെക്രട്ടറി, കൗണ്‍സിൽ തീരുമാനം റദ്ദാക്കാൻ അപേക്ഷിച്ചെങ്കിലും മുതിർന്ന കൗണ്‍സിലർ ആർ. ഹരി അടക്കമുള്ളവരുടെ ശക്തമായ എതിർപ്പ് മൂലം കൗണ്‍സിൽ വഴങ്ങിയില്ല.തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് തീരുമാനമായത്.