അവിശ്വാസം തിങ്കളാഴ്ച ; നഗരസഭാ ചെയർമാൻ രാജിവച്ചേക്കുമെന്നു സൂചന
Friday, July 26, 2024 10:30 PM IST
തൊടുപുഴ: അവിശ്വാസത്തിലൂടെ പുറത്താകുന്നതിനു കാത്തുനിൽക്കാതെ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചേക്കുമെന്നു സൂചന. ചെയർമാനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസം തിങ്കളാഴ്ച ചേരുന്ന കൗണ്‍സിൽ യോഗത്തിലാണ് പരിഗണിക്കുന്നത്. അവിശ്വാസത്തെ പിന്തുണയ്ക്കാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു.

ബിജെപിയും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെയർമാൻ ഒഴികെയുള്ള അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസാകുമെന്നുറപ്പായി. എന്നാൽ, ഇതിനവസരം നൽകാതെ രാജിവച്ച് സ്ഥാനം ഒഴിയുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതോടെയാണ് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെതിരേ എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.

വിജിലൻസ് കേസിൽ ഉൾപ്പെട്ടപ്പോൾതന്നെ സ്ഥാനം രാജിവച്ചൊഴിയാൻ എൽഡിഎഫ് നേതൃത്വം നിർദേശം നൽകിയെങ്കിലും ചെയർമാൻ തള്ളിക്കളയുകയായിരുന്നു. രാജിവയ്ക്കില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാർട്ടിയുടെയും എൽഡിഎഫിന്‍റെയും നിർദേശം തള്ളിയത്. സ്വതന്ത്രനായതിനാൽ എൽഡിഎഫിനോ സിപിഎമ്മിനോ രാജി ആവശ്യപ്പെടാൻ അർഹതയില്ലെന്നും എൽഡിഎഫ് കടുത്ത നടപടിക്കു മുതിർന്നാൽ തനിക്കും ചില കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും ചെയർമാൻ കടുത്ത ഭാഷയിൽ വ്യക്തമാക്കിയിരുന്നു. അവിശ്വാസത്തിനു മുന്നോടിയായി ചെയർമാൻ തന്‍റെ നിലപാടുകൾ വ്യക്തമാക്കാനും സാധ്യതയുണ്ട്.


ഇതിനിടെ ചെയർമാൻ യുഡിഎഫ് പക്ഷത്തേയ്ക്ക് അടുക്കാനുള്ള സാധ്യതകളും ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചതിനാൽ ആരോടൊപ്പം നിൽക്കണമെന്ന കാര്യത്തിൽ സനീഷ് ജോർജിന് തീരുമാനമെടുക്കാം. കൂറുമാറ്റ നിരോധന നിയമവും ബാധകമാവില്ല. അവിശ്വാസ നോട്ടീസ് നൽകിയതിലൂടെ എൽഡിഎഫിനൊപ്പം ഇനി അദ്ദേഹം നിൽക്കില്ലെന്ന കാര്യം ഉറപ്പായി. എന്നാൽ ഇതെല്ലാം ഊഹാപോകങ്ങൾ മാത്രമാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

സനീഷ് ജോർജ് ആരുടെകൂടെ നിൽക്കണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ഇക്കാര്യത്തിൽ ഒരു ചർച്ചകളും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ സനീഷ് ജോർജിന്‍റെ നിലപാടും നഗരസഭയിൽ നിർണായകമാകും.