യുവാവിനെ കാറിൽ ബന്ധിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന്
Friday, July 26, 2024 10:30 PM IST
അടിമാലി: യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തും കൈയും കാലിലും അറുത്ത് കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ മേപുതുശേരി വീട്ടിൽ സുമേഷ് സോമനെ (38) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നവഴി രാത്രി കല്ലാറുകൂട്ടിക്കും പനംകൂട്ടിക്കും ഇടയിൽ അടിമാലിയിൽനിന്നും 10 കിലോമീറ്ററോളം അകലെ വിജനമായ സ്ഥലത്തുവച്ചാണ് സുമേഷിനു നേരേ ആക്രമണമുണ്ടായത്.

അഞ്ചംഗസംഘം കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിംഗിനോടും കഴുത്ത് ഹെഡ് റെസ്റ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബെൽ തട്ടിയെടുത്തെന്നുമാണ് സുമേഷിന്‍റെ വെളിപ്പെടുത്തൽ.

ഇന്നലെ പുലർച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിക്കപ്പെട്ട നിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരം അറയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.


ഡ്രൈവറായി ജോലി നോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോ പാർക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയും സുമേഷും തമ്മിൽ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. മൂന്നു വർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് മാനസികമായി ഇവർ അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനു പിന്നാലെ സുമേഷ് സാമൂഹിക മാധ്യമം വഴി അപമാനിച്ചു എന്നുകാണിച്ച് യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.

താൻ താമസിക്കുന്നത് രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും അതിനാൽ പരാതിയിലെ അന്വേഷണം ഇവിടേക്കു മാറ്റാണമെന്നും സുമേഷ് ആവശ്യപ്പെട്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുമേഷിന് പരിക്കേറ്റിട്ടുള്ളത്. ഒപ്പം താമസിച്ചിരുന്ന യുവതി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത സംഘമാണ് സുമേഷിനെ ആക്രമിച്ചത് എന്നതരത്തിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.